ലക്നൗ : യുപി പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച കേസിൽ സ്ത്രീയടക്കം നാല് ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ പിലിഭിത്തിലെ പുരാൻപൂർ കോട്‌വാലി പ്രദേശത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് കോൺസ്റ്റബിളിനെയാണ് ഇവർ ആക്രമിച്ചത്. ധാക്ക മൊഹല്ലയിൽ പുലർച്ചെ ഒരു മണിയോടെ കോൺസ്റ്റബിൾ മഹാവീർ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നപ്പോൾ, അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിക്കുന്ന കട കണ്ടു . തുടർന്ന് കട പൂട്ടാൻ അദ്ദേഹം ആവശ്യപ്പെട്ടു.
അതിനു പിന്നാലെയാണ് മഹ്മൂദൻ ബീഗം എന്ന സ്ത്രീ അടക്കം നാലു പേരും ചേർന്ന് മഹാവീറിനെ ആക്രമിച്ചത്.അക്രമികൾ ആദ്യം ഉദ്യോഗസ്ഥനെ വാക്കാൽ അധിക്ഷേപിക്കുകയും തുടർന്ന് നിലത്ത് തള്ളിയിട്ട് മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും പരിക്കേറ്റു. കോൺസ്റ്റബിൾ മഹാവീറിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി, സർക്കാർ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിന് അക്രമികൾക്കെതിരെ പോലീസ് കേസെടുത്തു.
പിന്നാലെയായിരുന്നു അറസ്റ്റ് . സ്റ്റേഷനിലെത്തിച്ച അക്രമികൾ പിന്നോട് പൊലീസിനു മുന്നിൽ തൊഴുതു മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
















