Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല; സമഗ്ര ശിക്ഷ കേരള പ്രതിസന്ധിയിലേക്ക്

ശമ്പളം നല്‍കുന്നില്ല; മന്ത്രിയോട് പരാതി പറഞ്ഞിട്ടും രക്ഷയില്ല

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jul 5, 2025, 11:17 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പിഎംശ്രീ പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷ അഭിയാന്‍ കേരള (എസ്എസ്‌കെ) കൂടുതല്‍ പ്രതിസന്ധിയിലേക്ക്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ഫണ്ട് അനുവദിച്ചാണ് എസ്എസ്‌കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദുരഭിമാനം മൂലം പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനാലാണ് പ്രതിസന്ധി രൂക്ഷമായത്. വിദ്യാഭ്യാസ വകുപ്പിലാണെങ്കില്‍ നിത്യചെലവിനു പോലും പണം ഇല്ല.

എസ്എസ്‌കെയിലെ സ്‌പെഷലിസ്റ്റ് അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ഫണ്ടിന്റെ അപര്യാപ്തത മൂലം ഭിന്നശേഷിക്കാരായ ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ദുരിതത്തിലാണ്. 2500 സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍മാര്‍ ഉള്‍പ്പെടെ 6300 ജീവനക്കാരാണ് എസ്എസ്‌കെയില്‍ ഉള്ളത്. രണ്ട് മാസമായി ശമ്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലാണ് ഇവര്‍. മെയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളമാണ് മുടങ്ങിയത്.

എസ്എസ്‌കെയില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷലിസ്റ്റ് അധ്യാപകര്‍ ജോലിചെയ്യുന്നത്. മാസത്തില്‍ 11,600 രൂപയാണ് വേതനം. താല്‍ക്കാലിക, കരാര്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും 20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് മാസ വേതനം.

163 ബിആര്‍സികളിലായി മറ്റ് വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വാങ്ങി എസ്എസ്‌കെയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും നല്‍കിയിട്ടില്ല.
പ്രതിസന്ധിയിലായതോടെ പലരും ജോലി ഉപേക്ഷിച്ച് മറ്റ് ജോലികള്‍ സ്വീകരിച്ചു. അതേസമയം സര്‍ക്കാരിന്റെ പിടിവാശി മൂലം ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ പഠനത്തിനായുള്ള ഫണ്ടുകളും നിലച്ചിരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കുള്ള പദ്ധതികള്‍ക്കായി വര്‍ഷം 120 കോടി രൂപയാണ് എസ്എസ്‌കെ വഴി ചെലവഴിക്കുന്നത്. ഫണ്ട് ലഭിക്കാതെയായതോടെ ഭിന്നശേഷിക്കാരും പ്രതിസന്ധിയിലാണ്. ഭിന്നശേഷിക്കാരുടെ പഠനത്തിനായി വിവിധ ഉപകരണങ്ങള്‍ക്കുപുറമേ, സ്‌പെഷല്‍ എജ്യൂക്കേറ്റര്‍മാരുടെ സേവനവും എസ്എസ്‌കെ നല്‍കുന്നുണ്ട്. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ വനവാസി മേഖലകളിലും സംസ്ഥാനത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലുമുള്ള കുട്ടികളെ പ്രത്യേകം വാഹനമേര്‍പ്പെടുത്തിയും വൊളന്റിയര്‍മാരെ നിയോഗിച്ചുമാണ് സ്‌കൂളൂകളിലെത്തിക്കുന്നത്. ഇതിനായി ഓരോകുട്ടിക്കും മാസം 600 രൂപവീതം എസ്എസ്‌കെ ചെലവഴിക്കുന്നു. ഇത്തരത്തില്‍ പഠനസഹായം ലഭിക്കുന്ന 15,000 കുട്ടികളുണ്ട്.

കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഏഴ് ഹോസ്റ്റലും നടത്തുന്നുണ്ട്. ഇവിടങ്ങളില്‍ പട്ടികവിഭാഗത്തിലുള്ള 350 പേര്‍ താമസിച്ചു പഠിക്കുന്നു. ഇതുകൂടാതെ, കിടപ്പുരോഗികളായ കുട്ടികള്‍ക്കും എസ്എസ്‌കെ വീട്ടില്‍ പഠനാവസരമൊരുക്കുന്നു. പട്ടികവിഭാഗത്തിലും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുമുള്ള ആണ്‍കുട്ടികള്‍ക്കും എട്ടുവരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും യൂണിഫോം നല്‍കുന്നതും എസ്എസ്‌കെയാണ്. എട്ടുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിച്ചെലവും എസ്എസ്‌കെ വഹിക്കുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് എസ്എസ്‌കെ നല്‍കി വരുന്ന സഹായമെല്ലാം നിലച്ച അവസ്ഥയിലാണ്. ഫണ്ട് മുടങ്ങിയതോടെ അധ്യാപകര്‍ക്കൊപ്പം ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ദുരിതത്തിലായിരിക്കുകയാണ്.

Tags: Education DepartmentComprehensive Siksha Abhiyan Keralaപിഎംശ്രീ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീ; കത്ത് അയക്കാത്തതിൽ സിപിഐയ്‌ക്ക് അതൃപ്തി, വിഷയം മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കാൻ സിപിഐ മന്ത്രിമാർ

Kerala

പിഎം ശ്രീ പദ്ധതി; ഇടതുകേന്ദ്രങ്ങളിൽ അമ്പരപ്പ്, എതിർപ്പ് പരസ്യമാക്കി ആർജെഡിയും, തലയില്‍ മുണ്ടിട്ടുപോയി ഒപ്പിട്ടുവെന്ന് സന്തോഷ് കുമാർ എം.പി

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

Kerala

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

Kerala

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.