കരുനാഗപ്പള്ളി: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തി. അമൃതാനന്ദമയി മഠത്തില്‍ എത്തിയ ഗവര്‍ണറെയും പത്‌നിയെയും സ്വാമി പ്രണവാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
സാധാരണ ജനങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയാണ് അമ്മയുടെ പ്രവര്‍ത്തനങ്ങളെന്ന് ഗവര്‍ണര്‍ പറഞ്ഞു. അമ്മയുടെ ഓരോ പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ്. അദ്ധ്യാത്മികതയും സേവനവും ഒരുപോലെയാണ് അമ്മ കാണുന്നത്. ആ നിസ്വാര്‍ത്ഥസേവനം വലിയ പുണ്യമാണ് ലോകത്തിന് മുഴുവന്‍ സമ്മാനിക്കുന്നതെന്നും കൂടിക്കാഴ്ചക്കുശേഷം ഗവര്‍ണര്‍ പ്രതികരിച്ചു.
ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ് അമ്മയെ കാണുന്നതെന്നും അമ്മയുമായുള്ള കൂടിക്കാഴ്ചയിലൂടെ വലിയ പരിവര്‍ത്തനമാണ് മനസിലുണ്ടായതെന്നും ഗവര്‍ണറുടെ ഭാര്യ അനഘ ആര്‍ലേക്കര്‍ പറഞ്ഞു. രണ്ടുമണിക്കൂറോളം അമ്മയുമായി സംവദിച്ച ഗവര്‍ണര്‍, ആശ്രമവും പരിസരവും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: