World

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

Published by

കീവ്: ഉക്രൈനെതിരെ ശക്തമായ ആക്രമണവുമായി റഷ്യ. പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയാണ് റഷ്യ കിഴക്കന്‍ ഉക്രൈനിലേക്ക് ആക്രമണം ആരംഭിച്ചത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം.

റഷ്യന്‍ ആക്രമണത്തില്‍ ഉക്രൈനിന്റെ എഫ്- 16 പൈലറ്റും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണം ശക്തമായതോടെ ഉക്രൈന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കായി പാശ്ചാത്യ രാജ്യങ്ങളുടെ സഹായം തേടി.

മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ ഉക്രൈന്‍ നേരിട്ട ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിത്. റഷ്യ ആക്രമണത്തില്‍ ഉക്രൈന്റെ മധ്യമേഖലാ പ്രവിശ്യയായ ചുര്‍കാസിലും ആക്രമണമുണ്ടായി. റഷ്യ അയച്ച ഡ്രോണുകളില്‍ 211 എണ്ണം വെടിവെച്ചിട്ടെന്നും 225 എണ്ണത്തിനെ ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കിയെന്നും ഉക്രൈന്‍ അറിയിച്ചു. റഷ്യ അയച്ച 38 മിസൈലുകളിലെ പ്രതിരോധിക്കാനായെങ്കിലും ബാക്കിയുള്ളവ ഉക്രൈനില്‍ നാശനഷ്ടമുണ്ടാക്കി. ചുര്‍കാസിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുട്ടിയടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ ആക്രമണം ശക്തമാക്കിയതോടെ ഉക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന പോളണ്ട് വ്യോതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഉക്രൈനുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഉക്രൈനില്‍ ആക്രമണം നടത്തിയത്. ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകള്‍, ഗ്ലൈഡ് ബോംബുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്.

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി പാശ്ചാത്യ സഖ്യത്തിന്റെ സഹായം തേടി. റഷ്യന്‍ വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിനായി നൂതനവും ശക്തവുമായ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കണമെന്ന് സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞയാഴ്ച ഹേഗില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ യുഎസിന്റേയും യൂറോപ്പിന്റേയും പിന്തുണ ലഭിക്കേണ്ടതുണ്ട്, സെലന്‍സ്‌കി പ
റഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by