കോട്ടയം : വടക്കാഞ്ചേരിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടത്തിയ കേസില്‍ കൊല്ലം വടക്കേവിള പുത്തന്‍വിളവീട്ടില്‍ നജുമുദ്ദീനെ (52) വടക്കഞ്ചേരി പോലീസ് കോട്ടയത്തുനിന്ന് പിടികൂടി. ഇയാള്‍ സംസ്ഥാനത്തൊട്ടാകെ അന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയാണെന്നും
കള്ളന്‍മാര്‍ക്കിടയില്‍ ‘പ്രൊഫസര്‍’ എന്നാണ് അറിയപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.
സ്‌ക്രൂഡ്രൈവറാണ് നജുമുദ്ദീന്റെ പ്രധാന ആയുധം. ഇതുപയോഗിച്ച് വിദഗ്ധമായി പൂട്ടുതുറന്ന് അകത്ത് കയറുന്നതാണ് രീതി.
വടക്കഞ്ചേരി വിനായക സ്ട്രീറ്റില്‍ ഉഷാദേവിയുടെ വീട്ടില്‍നിന്ന് പണവും വാച്ചും കവരുകയും ഗണപതി-മാരിയമ്മന്‍ ക്ഷേത്രങ്ങളില്‍ മോഷണശ്രമം നടത്തുകയും ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. ഗണപതിക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോട്ടയത്തുണ്ടെന്ന് വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: