തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ത്തിയെന്ന വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടി രീതിയാണെന്ന് അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരായ വിമര്‍ശനം ഉന്നയിച്ചതിലെ വിശദീകരണമായാണ് കുറിപ്പ്.
മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത സവിശേഷത സിപിഎമ്മിനുണ്ട്. പാര്‍ട്ടി കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്ത കണ്ടു. പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും തകര്‍ക്കുക എന്ന ലക്ഷ്യമാണ് വാര്‍ത്തക്ക് പിന്നിലെന്ന് ജയരാജന്‍ കുറിച്ചു.
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നല്‍കുന്നത്. ആ വിശ്വാസത്തെ ഇടിച്ചു തകര്‍ക്കുകയാണ് ലക്ഷ്യം. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചുവെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക