ശിവമോഗ : കർണാടകയിൽ കന്നുകാലികളോടുള്ള ക്രൂരത വർദ്ധിക്കുന്നു . സംസ്ഥാനത്തെ പല സ്ഥലങ്ങളിലും അക്രമികൾ പശുവിന്റെ അകിട് മുറിച്ചുമാറ്റുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശിവമോഗ ജില്ലയിലെ ഹൊസനഗർ താലൂക്കിലെ വിജാപുരയിൽ വിജയകുമാർ എന്ന ആളൂടെ പശുവിന്റെ അകിടും, വാലും അക്രമികൾ മുറിച്ചുമാറ്റി. ശനിയാഴ്ച പശു വീടിനു പുറത്തെ മൈതാനത്തിനു സമീപം പുല്ല് തിന്നുന്നതിനിടെയാണ് സംഭവം. വിജയകുമാർ നാട്ടുകാരുടെ സഹായത്തോടെ പശുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ നൽകി.സംഭവത്തിൽ ഹൊസനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തര കന്നഡ ജില്ലയിൽ ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു. വയറ്റിനുള്ളിലെ പശുക്കിടാവിനെ പുറത്തെടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സൗത്ത് താലൂക്കിലെ സുലിവാര ഗ്രാമത്തിലായിരുന്നു സംഭവം . പോലീസ് അന്വേഷണം ആരംഭിച്ചു.
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവറിൽ റോഡിന്റെ നടുവിൽ പശുവിന്റെ വെട്ടിമാറ്റിയ തലയും തോലും കണ്ടെത്തി . പ്രദേശവാസിയായ യുവാവാണ് ആദ്യം ഇത് കണ്ടത് . തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകി.കർണാടക ഗോവധ നിരോധന, കന്നുകാലി സംരക്ഷണ നിയമത്തിലെ 4, 5, 12 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ബിഎൻഎസ്) 303(1) വകുപ്പുകൾ പ്രകാരവും ബ്രഹ്മാവർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പശുക്കളെ ആക്രമിക്കുന്നതിനെതിരെ പൊതുജനരോഷവും ഉയരുന്നുണ്ട്. ഹിന്ദുവിശ്വാസികളോടുള്ള വിദ്വേഷം അവർ പൂജിക്കുകയും , പരിപാലിക്കുകയും ചെയ്യുന്ന പശുക്കളോട് തീർക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: