പത്തനംതിട്ട : റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ കൊലപാതക കേസില്‍ പ്രോസിക്യൂട്ടര്‍ ആക്കാന്‍ പത്തനംതിട്ട എസ്.പി ഇടപെട്ടെന്ന് ഡിവൈഎസ്പിയുടെ പരാതി. ആലപ്പുഴ ഡിവൈഎസ്പി മധുബാബുവാണ് എസ് പി വി.ജി. വിനോദ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിഭാഷകന്‍ പ്രശാന്ത് എന്‍ കുറുപ്പിനെ കരിക്കിനേത്ത് കൊലപാതകക്കേസില്‍ പ്രോസിക്യൂട്ടറായി ശുപാര്‍ശ ചെയ്തു എന്നാണ് പരാതി. ഈ അഭിഭാഷകനെതിരെ 15 കേസുകളാണ് ഉളളതെന്നും ഡിവൈഎസ്പി മധുബാബു പറയുന്നു. പരാതി ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം എന്നും ഡിവൈഎസ്പി ആവശ്യപ്പെട്ടു. പ്രശാന്ത് എന്‍ കുറുപ്പിനെ പ്രോസിക്യൂട്ടര്‍ ആക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ കുടുക്കാനാണെന്നും പരാതിയില്‍ പറയുന്നു.
സേനയ്‌ക്കുള്ളില്‍ പരാതി ഉന്നയിച്ചിരുന്നു.പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു.പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് മേധാവിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് എസ്പിയെ സ്ഥലം മാറ്റാന്‍ ആഭ്യന്തരവകുപ്പ് തീരുമാനം എടുത്തു. ഇതിന് പിന്നാലെയാണ് ആലപ്പുഴ ഡിവൈഎസ്പി പരാതിയുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: