Kerala

നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍; തൃശൂരില്‍ യുവാവും യുവതിയും കസ്റ്റഡിയില്‍

Published by

തൃശൂര്‍: പുതുക്കാട് വെള്ളികുളങ്ങരയില്‍ നവജാത കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍. പുതുക്കാട് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സംഭവത്തില്‍ യുവാവിനേയും യുവതിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ആമ്പല്ലൂർ സ്വദേശി അഭിൻ്റേതാണ് വെളിപ്പെടുത്തിയത്.

കുഞ്ഞുങ്ങളുടെ മരണം കൊലപാതകമോ എന്ന് അന്വേഷിച്ചു വരികയാണ് പോലീസ്.
രണ്ട് കുട്ടികളുടേയും അസ്ഥികള്‍ എടുത്ത് സൂക്ഷിച്ചതായും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇരുപത്തിയൊന്ന് വയസുള്ള യുവതിയും ഇരുപത്തിയാറ് വയസുള്ള യുവാവും പോലീസിന്റെ കസ്റ്റഡിയിലാണ്. വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. വെള്ളിക്കുളങ്ങര സ്വദേശി അനീഷയാണ് കസ്റ്റഡിയിലുള്ളത്.

അവിവാഹിതരായ യുവാവും യുവതിയും ഏറെ നാളായി ഒന്നിച്ചായിരുന്നു താമസം. ഇതിനിടയില്‍ ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചു. ഈ കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍.

ഇന്ന് പുലർച്ചെയാണ് യുവാവ് അസ്ഥിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ചോദ്യം ചെയ്യലിൽ മൂന്നു വർഷം മുമ്പാണ് സംഭവമെന്ന് പോലീസ് തിരിച്ചറിഞ്ഞു. അവിവാ​ഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിന്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിന്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽ‌പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി വീണ്ടും രണ്ടു വർഷം മുമ്പ് മറ്റൊരു കു‍ഞ്ഞിന് ജന്മം നൽകി. ഈ കുട്ടിയും മരിച്ചുവെന്ന് യുവാവിനെ അറിയിച്ച് കുട്ടിയെ കുഴിച്ചിടുകയായിരുന്നു. ‌സംഭവത്തിൽ യുവാവിന് സംശയം തോന്നുകയും പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തുകയുമായിരുന്നു.

യുവതി തന്നെയും കൊല്ലുമെന്ന ഭീതിയാണ് പൊലീസ് സ്റ്റേഷനിലേക്ക് വരാൻ കാരണമെന്ന് യുവാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by