തിരുവനന്തപുരം: സൂംബാ ഡാന്‍സ് ആരുടേയെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇതൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് . അതൊന്നും വിവാദമാക്കരുത്. പര്‍ദ ധരിച്ചു നടക്കുന്ന എല്ലാവരോടും ജീന്‍്‌സ് ധരിച്ചു നടക്കാന്‍ പറയനാവില്ല. ആരെങ്കിലും ആശങ്ക പ്രകടിപ്പിച്ചാല്‍ അവരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. ഇതില്‍ നിന്നൊക്കെ മുതലെടുക്കുന്ന വര്‍ഗീയ ശക്തികള്‍,പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയ ശക്തികളുള്ള നാടാണ് കേരളമെന്നും അദ്‌ദേഹം പറഞ്ഞു.
സൂംബാ ഡാന്‍സ് പരിശീലനം സ്‌കൂളുകളില്‍ നടത്തുന്നതിനെതിരെ മുസ്‌ളീം സംഘടനകള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സതീശന്‍. പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്പര്‍ശിച്ച് ചെയ്യുന്ന സൂംബാ ഡാന്‍സ് എന്ന് വിസ്ഡം ഇസ്‌ളാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ.അഷറഫ് കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: