ന്യൂഡൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായുള്ള ആരോപണത്തിൽ, കൂടിക്കാഴ്ചയ്‌ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ഷണം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി സ്വീകരിച്ചേക്കില്ല. വോട്ടർപട്ടികയും വോട്ടെടുപ്പിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്ന ആവശ്യം കമ്മിഷൻ അംഗീകരിക്കാത്തപ്പോൾ കൂടിക്കാഴ്ച വേണ്ടെന്നാണ് പാർട്ടിയുടെ അഭിപ്രായം.
എന്നാൽ ആരോപണം ഉന്നയിച്ചപ്പോൾ തങ്ങളുടെ പക്കൽ തെളിവുകൾ ഉണ്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ തെളിവുകൾ ചോദിച്ചാലോയെന്ന് ഭയന്നാണ് രാഹുൽ പോകാത്തതെന്നും ആരോപണമുണ്ട് . വോട്ടർമാരെ തിരുകിക്കയറ്റി ക്രമക്കേട് നടത്തിയെന്ന രാഹുലിന്റെ ആരോപണം കമ്മിഷൻ നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചർച്ചയ്‌ക്കായാണ് രാഹുലിനെ കമ്മിഷൻ ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: