ഗാസ : ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലിനുശേഷം, ഹമാസ് ഇപ്പോൾ നിലനിൽപ്പിനായി പോരാടുകയാണ്. ഭീകരരുടെ അഭാവം, തുരങ്ക ശൃംഖലയുടെ തകർച്ച, സഖ്യകക്ഷിയായ ഇറാന്റെ പിന്തുണയില്ലായ്മ എന്നിവ കാരണം, ഗാസയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഹമാസ് . കലാപകാരികളായ പ്രാദേശിക ഗോത്രങ്ങളുടെയും നിരന്തരമായ ഇസ്രായേലി സൈനിക സമ്മർദ്ദത്തിന്റെയും മുന്നിൽ ഹമാസ് ഭീകരർക്ക് പിടിച്ചു നിൽക്കാനാകുന്നില്ല.
ഗാസയിലെ മാനുഷിക പ്രതിസന്ധി കാരണം, അന്താരാഷ്‌ട്ര തലത്തിൽ വെടിനിർത്തലിനായി സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഹമാസുമായി അടുത്ത മൂന്ന് വൃത്തങ്ങൾ പറയുന്നു. അടിയന്തര ഭീഷണി നേരിടാൻ, വിമത നേതാവായ യാസർ അബു ഷബാബിനെ കൊല്ലാൻ ഹമാസ് തങ്ങളുടെ ചില ഭീകരരെ അയച്ചിട്ടുണ്ടെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ യാസർ അബു ഇസ്രായേൽ സൈന്യം കൈവശപ്പെടുത്തിയിരിക്കുന്ന റാഫ പ്രദേശത്തായതിനാൽ ഇതുവരെ യാസർ അബുവിനെ കാണാൻ പോലും കഴിഞ്ഞിട്ടില്ല.ദരിദ്രരും, തൊഴിലില്ലാത്തവരും, കുടിയിറക്കപ്പെട്ടവരുമായ യുവാക്കളെ ഹമാസ് റിക്രൂട്ട് ചെയ്യുന്നു
ഇസ്രായേൽ 20,000-ത്തിലധികം ഹമാസ് പോരാളികളെ കൊന്നൊടുക്കുകയും തീരദേശ സ്ട്രിപ്പിനു കീഴിലുള്ള നൂറുകണക്കിന് മൈൽ തുരങ്കങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. 20 മാസത്തെ സംഘർഷത്തിൽ ഗാസയുടെ ഭൂരിഭാഗവും തകർന്നു. അതോടെ ഹമാസിന് ഒളിത്താവളങ്ങളും, ആഹാരം എത്തിക്കാനുള്ള മാർഗങ്ങളും നഷ്ടമായി . പണമില്ലാതെ ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ് ഹമാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക