ടോക്കിയോ: ജപ്പാനിൽ ഒൻപത് പേരെ കൊലപ്പെടുത്തിയതിന് ‘ട്വിറ്റർ കില്ലർ’ എന്നറിയപ്പെടുന്ന തകാഹിരോ ഷിറൈഷിയെ തൂക്കിലേറ്റി. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയ്‌ക്ക് സമീപമുള്ള തന്റെ അപ്പാർട്ട്മെന്റിൽ 2017 ലാണ് ഇയാൾ 9 പേരെ മൃഗീയമായി കൊലപ്പെടുത്തി അവരുടെ ശരീരങ്ങൾ ഛിന്നഭിന്നമാക്കിയത്.
ഇപ്പോൾ ഈ കേസിനെ സംബന്ധിച്ച വിവരങ്ങൾ ജപ്പാൻ നീതിന്യായ മന്ത്രാലയം നൽകിയിട്ടുണ്ട്. 2020ലാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ആത്മഹത്യാ ചിന്തകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവരായിരുന്നു.
താൻ കൊന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനും ഷിറൈഷി ശിക്ഷിക്കപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷ അനുഭവിച്ചുവന്ന ഇവാവോ ഹകമാഡയെ കഴിഞ്ഞ വർഷം വധശിക്ഷയ്‌ക്ക് വിധിച്ചതിന് ശേഷം ജപ്പാനിൽ വധശിക്ഷ നിർത്തലാക്കണമെന്ന ആവശ്യം വർദ്ധിച്ചുവരുന്ന സമയത്താണ് ഈ വധശിക്ഷ നടപ്പിലാക്കിയത്.
ടോക്കിയോയിലെ തടങ്കൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയിലാണ് ഷിറൈഷിയെ തൂക്കിലേറ്റിയത്. 2017 ൽ ഷിറൈഷിയുടെ അപ്പാർട്ട്മെന്റിൽ എട്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങൾ കോൾഡ് സ്റ്റോറേജിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ട്വിറ്റർ (ഇപ്പോൾ എക്സ്) വഴിയാണ് ഷിറൈഷി ആളുകളെ ബന്ധപ്പെടുകയും ആത്മഹത്യ ചെയ്യാനുള്ള അവരുടെ ആഗ്രഹം നിറവേറ്റാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൗമാരക്കാർ ഉൾപ്പെടെ എട്ട് സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്താണ് കൊലപ്പെടുത്തിയത്. അയാൾ കൊന്ന പുരുഷന്മാരിൽ ഒരാൾ താൻ കൊന്ന സ്ത്രീകളിൽ ഒരാളുടെ കാമുകനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: