India

അടിയന്തരാവസ്ഥ ചരിത്രത്തിലെ ഒരു അധ്യായമായി മാത്രമല്ല, ഭാവി തലമുറകള്‍ക്കുള്ള മുന്നറിയിപ്പായും രാഷ്‌ട്രം ഓര്‍ക്കണം: അമിത്ഷാ

Published by

അടിയന്തരാവസ്ഥക്കാലത്തെ മറക്കരുത്: അമിത്ഷാ

ന്യൂദല്‍ഹി: അടിയന്തരാവസ്ഥ ചരിത്രത്തിലെ ഒരു അധ്യായമായി മാത്രമല്ല, ഭാവി തലമുറകള്‍ക്കുള്ള മുന്നറിയിപ്പായും രാഷ്‌ട്രം ഓര്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം ഭരണഘടനാഹത്യാ ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദിരാഗാന്ധി അധികാരം കൈപ്പിടിയിലൊതുക്കാന്‍ ജനാധിപത്യ സ്ഥാപനങ്ങളെ നിശബ്ദമാക്കുകയും വ്യക്തിസ്വാതന്ത്ര്യങ്ങള്‍ അടിച്ചമര്‍ത്തുകയും ചെയ്തു. ഡോ. ബി.ആര്‍. അംബേദ്കറിന്റെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷമെടുത്ത് ശ്രദ്ധാപൂര്‍വ്വം തയാറാക്കിയ ഭരണഘടന, രാഷ്‌ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്ന ഒറ്റവാചകം കൊണ്ട് ഇന്ദിരാഗാന്ധി അര്‍ത്ഥശൂന്യമാക്കി. അടിയന്തരാവസ്ഥ കാലത്തെ മറക്കുന്നത് ഒരു തെറ്റാണ്. യുവതലമുറ അതേക്കുറിച്ച് അറിയേണ്ടതുണ്ട്. സാധാരണയായി, മോശം സംഭവങ്ങള്‍ മറക്കണം. എന്നാല്‍ ദേശീയ ജീവിതത്തിന്റെ കാര്യത്തില്‍, അത്തരം സംഭവങ്ങള്‍ എന്നെന്നേക്കുമായി ഓര്‍മിക്കപ്പെടണം, അങ്ങനെ അവ ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേന, മുഖ്യമന്ത്രി രേഖ ഗുപ്ത, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക