India

വ്യവസ്ഥകള്‍ പാലിച്ചില്ല; 345 രാഷ്‌ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് നീക്കാന്‍ തെര. കമ്മിഷന്‍

Published by

ന്യൂദല്‍ഹി: രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്‌ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെര. കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്.

ആറു വര്‍ഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കണമെന്ന അവശ്യ വ്യവസ്ഥ പാലിച്ചില്ല. എവിടെയും ഓഫീസുകള്‍ ഇല്ല എന്നീ കാരണങ്ങളാലാണ് ഈ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് നീക്കുന്നത്. ഈ 345 പാര്‍ട്ടികള്‍ 2019നു ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. 2800 ലധികം പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 345 പാര്‍ട്ടികള്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയത്.

പട്ടികയില്‍ നിന്ന് തെറ്റായി പാര്‍ട്ടികള്‍ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍, വിവിധ സംസ്ഥാനങ്ങളിലെ സിഇഒമാരോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഈ പാര്‍ട്ടികള്‍ക്ക്, ബന്ധപ്പെട്ട സിഇഒമാരുടെ മുന്നില്‍ ഹിയറിങ്ങിന് അവസരം നല്‍കും. ഏതെങ്കി ലും രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്‌ട്രീയപാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്ര തെര. കമ്മിഷനാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by