Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വെളുത്തവാവിനെ നോക്കി കുരയ്‌ക്കുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 08:36 am IST
in Editorial

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം, ആറ്റിക്കുറുക്കിയ പോലെ ഏതാനും വാക്കുകളില്‍ ഒതുക്കിപ്പറഞ്ഞ കാര്യത്തില്‍, കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിന്റെ വ്യക്തമായ ചിത്രമുണ്ട്. തനിക്കു തന്റേതായ നിലപാടുകളുണ്ടെന്നും എന്നാല്‍ ആരേയും ലക്ഷ്യമിടാന്‍ താനില്ലെന്നുമുള്ള പരാമര്‍ശം, ചെപ്പിലടച്ച രത്നം പോലെ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിനോടു കൂട്ടി വായിക്കേണ്ടതാണ്, പലകാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും അതില്‍ ചര്‍ച്ചയാകാമെന്നും എന്നാല്‍ രാഷ്‌ട്രീയ അതിക്രമങ്ങള്‍ ഒരിക്കലും ക്ഷമിക്കാനാകില്ലെന്നുമുള്ള പരാമര്‍ശം. പുറത്തെ പ്രതിഷേധം കണ്ടാല്‍, നമ്മള്‍ ജനാധിപത്യകാലത്താണോ ജീവിക്കുന്നത് എന്നു സംശയം തോന്നുമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാലാ സെനറ്റ് ഹാളിലെ പുസ്തക പ്രകാശനച്ചടങ്ങിലായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു കുരുക്ഷേത്ര പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങ്. കയ്യില്‍ ഭരണവും കയ്യൂക്കുമുള്ളവര്‍ കാര്യക്കാര്‍ എന്ന മട്ടിലുള്ള കേരള ഭരണത്തിന്റെയും അതിന്റെ തണല്‍ പറ്റുന്നവരുടേയും പോക്കിനേക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തലാണ് ആ വാക്കുകളിലുള്ളത്. ഭാരതാംബയുടെ പേരില്‍ തുടങ്ങിവച്ച വിവാദം ഏതുവിധേനയും ജ്വലിപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് ഭരണ മുന്നണിയും പ്രത്യേകിച്ചു സിപിഎമ്മും. അവരുടെ യുവജന, വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വിഷയത്തെ തെരുവില്‍ വലിച്ചിഴച്ച് കൊഴുപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇക്കാര്യത്തിലും ഗവര്‍ണര്‍ പറഞ്ഞകാര്യം തന്നെയാണ് സംസ്ഥാനത്തെ സാമാന്യജനത്തിന്റെ മനസ്സിലുമുള്ളത്. ഭാരതാംബ വിഷയത്തില്‍ നിലപാടുകള്‍ വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ രൂപത്തിലുള്ള ഈ പ്രതിഷേധം എന്തിനാണ്?

സെനറ്റ് ഹാള്‍ തങ്ങളുടെ കുത്തകാവകാശമായി കരുതി നടന്നവര്‍ക്ക് അവിടെ ഗവര്‍ണറുടെ പരിപാടി നടക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് യഥാര്‍ഥ പ്രശ്നം. അവിടം തങ്ങളുടെ താവളമാണ് എന്ന അലിഖിത നിയമം ചോദ്യം ചെയ്യപ്പെടുന്നതു ചിലര്‍ക്കു ദഹിക്കുന്നില്ലെന്നതിന്റെ സൂചന. കമ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ കയറൂരിവിട്ടിരിക്കുന്ന എസ്എഫ്ഐയുടെ കുട്ടി സഖാക്കന്മാര്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍വകലാശാലാ രജിസ്ട്രാറും ഒപ്പമുണ്ടായിരുന്നല്ലോ. അനുവദിച്ചു കഴിഞ്ഞ ഹാളില്‍ പരിപാടി നടത്താന്‍ പറ്റില്ലെന്ന് ചടങ്ങിനു തൊട്ടുമുന്‍പ് പറയുന്നതിലെ അനൗചിത്യം സഖാക്കളെ സംബന്ധിച്ചിടത്തോളം വിഷയമല്ല. സംസ്ഥാന ഭരണത്തലവനും സര്‍വകലാശാലാ ചാര്‍സലറുമായ ഗവര്‍ണര്‍ അവിടത്തെ ഹാളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നു തിട്ടൂരമിറക്കാന്‍ ഒരു വിദ്യാര്‍ഥി സംഘടനയ്‌ക്ക് ആരാണ് അധികാരം നല്‍കിയത്? ഞങ്ങള്‍ തീരുമാനിച്ചാല്‍ ആരും അത് അനുസരിച്ചുകൊള്ളണമെന്നത് ഇവിടത്തെ സിപിഎം മേലാളന്‍മാര്‍ പരിശീലിപ്പിച്ച എസ്എഫ്ഐക്കാരുടെ ഉള്ളിലിരുപ്പാണ്. അതിനു വഴങ്ങാത്തവരുടെ കാലം വന്നുകഴിഞ്ഞു എന്ന തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന പരാക്രമങ്ങളാണ് ഈ കാട്ടിക്കൂട്ടലുകള്‍. ഉത്തരം കിട്ടാത്തതും ഉത്തരം പറയാനാകാത്തതുമായ പല കാര്യങ്ങളുമുണ്ട് പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഇന്ന്. അത്തരം അവസരങ്ങളില്‍ പതിവായി സ്വീകരിച്ചുപോന്ന പഴയ നമ്പരുകള്‍ തന്നെ പയറ്റി നോക്കുന്നതു നിസ്സഹായതയുടേയും പരാജയബോധത്തിന്റേയും ലക്ഷണമാണ്.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ വാചകക്കസര്‍ത്തിനപ്പുറം കാര്യമായി ഒരു സംഭാവനയും ഇല്ലാത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്നിപ്പോള്‍ അന്നത്തെ വ്യാജ വീരകഥകളുമായി രംഗത്തു വരുന്നത് അവരുടെ പതിവു ശൈലിമാത്രമാണ്. ആ സമരത്തിന്റെ തീച്ചൂളയില്‍ എരിഞ്ഞും യാതനകളുടേയും വേദനകളുടേയും മുള്‍ വഴികളിലൂടെ വളര്‍ന്നും വിജയം വരിച്ചതു സ്വയം സേവകരാണ്. ആ അനുഭവത്തിന്റെ കരുത്ത് അവര്‍ക്കുണ്ടാകും. പക്ഷേ, അതിനൊപ്പം ക്ഷമയും സഹനവും ശീലിച്ചതിന്റെ ഫലമാണ് ആര്‍എസ്സ്എസ്സ് എന്ന പ്രസ്ഥാനത്തിന്റെ പാകതയിലും പക്വതയിലും ഊന്നിയ കരുത്തും സേവന മനസ്ഥിതിയും. നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള ദൃഢനിശ്ചയവും മനസ്സാന്നിദ്ധ്യവും അതിന്റെ ഭാഗമാണ്. ഉള്ളിലെ ദേശഭക്തിയും രാഷ്‌ട്രസ്നേഹവും അതുവഴി കൂടുതല്‍ ഉറയ്‌ക്കുകയേ ചെയ്തിട്ടുള്ളു. ആ ദൃഢനിശ്ചയത്തിന്റെ ശബ്ദമാണ് കേരള ഗവര്‍ണറുടെ വാക്കുകളിലും മുഴങ്ങി നില്‍ക്കുന്നത്. എത്രമറയ്‌ക്കാന്‍ ശ്രമിച്ചാലും നന്‍മയുടെ പ്രകാശം ഒരിക്കല്‍ പുറത്തുവരും. അംഗീകരിക്കപ്പെടുകയും ചെയ്യും. അതാണ് സംഘത്തിനും
സംഘപ്രസ്ഥാനങ്ങള്‍ക്കും ഇന്നു സമൂഹത്തില്‍ നിന്നു ലഭിക്കുന്നത്. അതുകണ്ടു വിറളി പൂണ്ട് അതിനെ ആള്‍ബലംകൊണ്ടു നേരിടാമെന്ന വ്യാമോഹത്തിലാണ് കമ്യൂണിസ്റ്റുകള്‍ അടക്കമുള്ള രാഷ്‌ട്രീയ ചേരികള്‍. അതു ദുസ്സാദ്ധ്യമാണെന്ന് അനുഭവംകൊണ്ടു മനസ്സിലായാലും അംഗീകരിക്കാന്‍ ചിലരുടെ ദുരഭിമാനവും ദുരാഗ്രഹവും അനുവദിക്കുന്നില്ല. അതിന്റെ ഫലം മാത്രമാണ് ഇക്കാണുന്ന വിക്രിയകള്‍.
വെളുത്തവാവിനെ നോക്കി കുരച്ചാല്‍ വെളുക്കുന്നതു വരെ കുരയ്‌ക്കാം.

 

Tags: Kerala Governor Rajendra Vishwanath ArlekarUniversity Senate Hall50th anniversary of the Emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
Kerala

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Kerala

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.