തൃശൂര്‍: കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നെഗറ്റീവ് എനര്‍ജി ഒഴിവാക്കാമെന്നും വിശ്വസിപ്പിച്ച് അറബി ജ്യോതിഷി യൂസഫലി ലൈംഗിക പീഡനത്തിന് ഇരയാക്കിയത് നിരവധി സ്ത്രീകളെ. അറബി ജ്യോതിഷത്തിന്‌റെ പേരില്‍ സ്ത്രീകളെ സ്വാധീനിച്ച് മയക്കു മരുന്നു നല്‍കി മാനഭംഗപ്പെടുത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പഴുവില്‍ കുറുമ്പിലാവിലെ പ്രാണിക് ഹീലിങ്ങും അറബി ജ്യോതിഷവും നടത്തുന്നയാളാണ് അറസ്റ്റിലായ ഒറ്റപ്പാലം പാലക്കപറമ്പില്‍ യൂസഫലി (45) . അറസ്റ്റിനാധാരമായ ഒരു പരാതിക്കാരിയില്‍ നിന്ന് 1,55,000 രൂപയും എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായും കാട്ടൂര്‍ പൊലീസ് അറിയിച്ചു.
യക്ഷി ബാധയും കൈവിഷവും ഒഴിപ്പിച്ച് തരാമെന്നും മറ്റും പറഞ്ഞ് ഒട്ടേറെ സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജ്യോതിഷത്തിന്‌റെ പേരില്‍ സ്ത്രീകളെ സ്ഥാപനത്തില്‍ വരുത്തി മയക്കുമരുന്ന് മണപ്പിച്ച് പാതി മയക്കിക്കിടത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതിനാല്‍ ഇക്കാര്യം പല സ്ത്രീകളും പുറത്തു പറയാന്‍ ധൈര്യപ്പെട്ടിരുന്നില്ല. കാട്ടൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബൈജു ഇ.ആര്‍, സബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ് പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: