World

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

ഓന്തിനെപ്പോലെ നിറം മാറുന്ന എര്‍ദോഗാനെയും തുര്‍ക്കിയെയും മോദി സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഇന്ത്യയ്ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഇരട്ടത്താപ്പുകളുടെ ആശാനാണ് എര്‍ദോഗാന്‍. ഇന്ത്യയുമായി കോടികളുടെ ബിസിനസ് വളര്‍ത്തിയ എര്‍ദോഗാന്‍ പക്ഷെ യുദ്ധം വന്നപ്പോള്‍ ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും നല്‍കി സഹായിച്ചത് പാകിസ്ഥാനെ.

Published by

ഹേഗ് : ഓന്തിനെപ്പോലെ നിറം മാറുന്ന എര്‍ദോഗാനെയും തുര്‍ക്കിയെയും മോദി സൂക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഇന്ത്യയ്‌ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഇരട്ടത്താപ്പുകളുടെ ആശാനാണ് എര്‍ദോഗാന്‍. ഇന്ത്യയുമായി കോടികളുടെ ബിസിനസ് വളര്‍ത്തിയ എര്‍ദോഗാന്‍ പക്ഷെ യുദ്ധം വന്നപ്പോള്‍ ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും നല്‍കി സഹായിച്ചത് പാകിസ്ഥാനെ.

പഹല്‍ഗാമില്‍ മതം ചോദിച്ച് ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന തീവ്രവാദികളുടെ അതേ മനസ്ഥിതിയാണ് തുര്‍ക്കിയിലെ ഈ പ്രസിഡന്‍റിനും. മതം മുസ്ലിമാണോ അദ്ദേഹം അതിനെ പിന്തുണയ്‌ക്കും. പക്ഷെ അധികാരം അമേരിക്കയുടെ കയ്യിലുണ്ടെന്നും നല്ല ഒന്നാന്തരം ആയുധം അവിടെ നിന്നും വാങ്ങാന്‍ കിട്ടെന്നും അറിയുന്നത് കൊണ്ട് അമേരിക്കയ്‌ക്ക് വേണ്ടി എത് മുസ്ലിമിനെയും എര്‍ദോഗാന്‍ അടിയ്‌ക്കും. അതിന് ഉദാഹരണമാണ് എര്‍ദോഗാന്‍ സിറിയയിലെ ബാഷര്‍ അല്‍ അസ്സദാനെ ഭരണത്തില്‍ നിന്നും നിഷ്കാസനം ചെയ്യാന്‍ അമേരിക്കയ്‌ക്കൊപ്പം നിന്നത്.

ഇറാന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ ആദ്യനാളുകളില്‍ ഇസ്രയേലിനെ വിമര്‍ശിച്ച എര്‍ദോഗാന്‍ പക്ഷെ അമേരിക്ക ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ബങ്കര്‍ ബസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട ബോംബിട്ടതോടെ മിണ്ടാട്ടം മുട്ടിയ എര്‍ദോഗാന്‍ മൂലയ്‌ക്ക് പതുങ്ങി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം തുര്‍ക്കിയുടെ വിദേശകാര്യമന്ത്രി മാത്രം ആരും കേള്‍ക്കാതെ അമേരിക്കയുടെ ബോംബാക്രമണം ഈ പ്രദേശത്തെ സുസ്ഥിര നശിപ്പിച്ചേക്കുമെന്ന് പതിഞ്ഞ സ്വരത്തില്‍ വിമര്‍ശിച്ചു. ഇസ്രയേലിനെയും അമേരിക്കയെയും വിമര്‍ശിക്കാനോ ഇറാന് വേണ്ടി ശബ്ദുമയര്‍ത്താനോ എര്‍ദോഗാന്‍ തുനിഞ്ഞില്ല. ഇറാനെ ആക്രമിച്ച അമേരിക്കയെ വിമര്‍ശിച്ചാല്‍ കഞ്ഞികുടി മുട്ടുമെന്ന് എര്‍ദോഗാനറിയാം.

ഇപ്പോഴിതാ ബുധനാഴ്ച ഹേഗില്‍ നടക്കുന്ന നേറ്റോ ഉച്ചകോടിയില്‍ ട്രംപിനൊപ്പം പോസ് ചെയ്ത എര്‍ദോഗാന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിച്ചതിനെ അഭിനനന്ദിച്ച എര്‍ദോഗാന്‍ ഇനി റഷ്യ-ഉക്രൈന്‍ യുദ്ധം കൂടി അവസാനിക്കണമെന്നും പ്രസ്താവിച്ചിരുന്നു. ആ യുദ്ധത്തില്‍ ഒരേ സമയം നേറ്റോയ്‌ക്കൊപ്പവും റഷ്യയ്‌ക്കൊപ്പവും നിന്ന നേതാവാണ് എര്‍ദോഗാന്‍. അതേ സമയം ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രമായ നതാന്‍സ് ഉള്‍പ്പെടെ തകര്‍ത്തുകൊണ്ട് ആക്രമണം നടത്തിയപ്പോള്‍ അതിനെ താന്തോന്നിത്തമെന്നും കൊള്ളയടിക്കല്‍ എന്നും വിമര്‍ശിച്ചിരുന്നു എര്‍ദോഗാന്‍.

പണ്ട് സിറിയയുടെ പ്രസിഡന്‍റ് അസ്സാദിനെ വീഴ്‌ത്താന്‍ തുര്‍ക്കി ശ്രമിക്കുന്നതിനെ ഇറാന്‍ നേതാവ് ആയത്തൊള്ള ഖമേനി എതിര്‍ത്തിരുന്നു. പിന്നീട് ഇറാനെതിരെ അമേരിക്ക അതിരൂക്ഷമായ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ സ്വകാര്യമായി ലംഘിച്ച് ഇറാന് തുര്‍ക്കി സഹായം നല്‍കി. ഇറാനിലേക്ക് യുഎഇയിലൂടെ അവശ്യസാധനങ്ങള്‍ എര്‍ദോഗാന്‍ എത്തിച്ചു. സ്വന്തം വ്യാപാരം ഇറാനെ സഹായിക്കുന്നതു വഴി പുഷ്പിപ്പെടുത്തുക എന്ന ദുഷ്ടലാക്ക് മാത്രമായിരുന്നു എര്‍ദോഗാന്റെ ഉള്ളില്‍.

പക്ഷെ അമേരിക്കയെ എതിര്‍ക്കാന്‍ എര്‍ദോഗാന് ഇഷ്ടമില്ല. കാരണം പല കാര്യങ്ങളും ട്രംപ് വഴി സാധിച്ചെടുക്കാനാകും എന്ന ലാക്കാണ് ഇതിന് പിന്നില്‍. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് സിറിയയില്‍ ഭരണം പിടിച്ച എര്‍ദോഗാന്‍ സിറിയയ്‌ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചിരുന്നു. അതേ സമയം നേറ്റോ ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് ഇസ്രയേലിനെ അപലപിക്കുകയും ഇറാനെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു എര്‍ദോഗാന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക