തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനെതിരെ കോടതിയെ സമീപിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടന പ്രതിനിധികളുമായി മന്ത്രി വിളിച്ച യോഗത്തില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണച്ചു.എ ബി വി പി യോഗത്തില്‍ നിന്നും വിട്ടു നിന്നു.
എസ് എഫ് ഐ, എ ഐ എസ് എഫ്, കെ എസ് യു, എ ഐ ഡി എസ് ഒ തുടങ്ങി വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിടാത്ത പക്ഷം യോഗം ബഹിഷ്‌കരിക്കുകയാണെന്നും പദ്ധതി നടപ്പിലാക്കുന്നത് വരെ സമര മാര്‍ഗവുമായി മുന്നോട്ടു പോകുമെന്നുമാണ് എ ബി വി പിയുടെ നിലപാട്.
അതേസമയം, പിഎം ശ്രീ സംഘപരിവാറിന്റെ അജണ്ടയാണ്. കേരളത്തിന് അര്‍ഹിക്കുന്ന തുക നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് വഴി നടക്കാന്‍ ആകില്ലെന്നുമാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: