കൊച്ചി : വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കിഫ്ബി സഹായത്തോടെ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് ധന മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജില്ലയിലെത്തിയതായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ മൂന്നാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് പുതിയ കെട്ടിടം ഉടന്‍ നിര്‍മ്മിക്കും. എഞ്ചിനീയറിങ് കോളേജ് കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മൂന്നാറിന്റെ പ്രത്യേകതകള്‍ അനുസരിച്ചുള്ള കോഴ്‌സുകള്‍ കോളേജില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലെ വികസനപ്രവൃത്തികളുടെ അവലോകനത്തിന്റെ ഭാഗമായി മൂന്നാറിലെ എഞ്ചിനീയറിങ് കോളേജ് ,ആര്‍ട്‌സ് കോളേജ് , ദേവികുളം സി.എച്ച്.സി എന്നിവിടങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. ദേവികുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക