കൊച്ചി : അമേരിക്കയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ ധിക്കാരത്തെ തടയണം അതിന് ലോകരാഷ്‌ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേൽ എന്തും ചെയ്യാൻ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകൾ ഒന്നും ബാധകമല്ലെന്ന് വിചാരിക്കുന്ന രാജ്യമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇസ്രയേലിന്റെ ഏറ്റവും ക്രൂര മുഖം കണ്ടത് പലസ്തീനിൽ തന്നെ ആണ്. ഇറാൻ നേരെ ഇസ്രായേൽ ഏകപക്ഷീയമായ ആക്രമണം നടത്തി. ഇന്ന് ലോക രാഷ്‌ട്രങ്ങൾ ഇസ്രായേലിനെതിരെ ഒന്നിച്ച് ആണിനിരക്കുമ്പോൾ നമുക്ക് അണിനിരക്കാൻ ആകുന്നില്ല . ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന പ്രധാനമന്ത്രിയെയാണ് കണ്ടത്. അമേരിക്കൻ താൽപര്യങ്ങളെ കൂട്ടുനിർത്തിയതിനാൽ നമുക്ക് ഇസ്രായേലിനെ കുറ്റപ്പെടുത്താനായില്ല. ഇതായിരുന്നില്ല ഇന്ത്യ. നമ്മുടെ രാജ്യം ശക്തമായ രീതിയിൽ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചു പോന്നതാണ്. അതിലാണ് മാറ്റം വന്നത് . ഒപ്പം നമ്മുടെ രാഷ്‌ട്രം ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നു. പഴയ അംഗീകാരം ലോക രാഷ്‌ട്രങ്ങൾക്കിടയിൽ നമുക്ക് ഇല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത് .
അതേസമയം സംഘർഷ സമയത്ത് പോലും അടച്ച വ്യോമാതിർത്തി ഇറാൻ തുറന്ന് നൽകിയത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും അതൊന്നും സംസ്ഥാന സർക്കാർ മനസിലാക്കുന്നില്ലെന്നും വിമർശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക