തിരുവനന്തപുരം: ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യോമഗതാഗതം സാധാരണ നിലയിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തേണ്ട എല്ലാ വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തി.
തിങ്കളാഴ്ച്ച രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച്ച രാത്രി പോകേണ്ടിയിരുന്ന ജസീറ എയര്‍വേയ്സ് കുവൈറ്റിലേയ്ക്കുള്ള സര്‍വീസും റദ്ദാക്കിയിരുന്നു.
ഗള്‍ഫ് എയറിന്റെ ബഹ്റിനിലേക്കുള്ള സര്‍വീസും സമയക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു.ഇറാന്റെ അക്രമണത്തിന് പിന്നാലെ ഖത്തര്‍ പോലുളള മധ്യേഷ്യന്‍ രാജ്യങ്ങള്‍ വ്യോമപാത അടച്ചിരുന്നു.
യുദ്ധം അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ ഇസ്റായേലും ഇറാനും 12 ദിവസം നീണ്ട യുദ്ധം അവസാനിച്ചതായി അറിയിച്ചു.
ലക്ഷ്യം നേടിയെന്ന് ഡെണാള്‍ഡ് ട്രംപ് പറഞ്ഞു.ഇറാന്റെ ശത്രുക്കള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇറാനും അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: