ന്യൂദല്‍ഹി: പാകിസ്ഥാന്റെ വ്യോമാക്രമണമുണ്ടായാല്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് കയറിയൊളിക്കാനുള്ള ഭൂഗര്‍ഭ അറകളാക്കി ദല്‍ഹി മെട്രോയുടെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളെ മാറ്റാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെല്ലാം നഗരങ്ങളിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സുരക്ഷാകേന്ദ്രങ്ങളാണ്.
റഷ്യയുടെ ബോംബാക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉക്രൈനിലെ കീവിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉപയോഗിച്ചത്. കീവില്‍ 52 ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍ ഉണ്ട്. ഇത് റഷ്യ-അമേരിക്ക ശീതയുദ്ധകാലത്ത് നിര്‍മ്മിച്ചവയാണ്. കീവിലെ ഭൂഗര്‍ഭ റെയില്‍വേസ്റ്റേഷനുകളില്‍ പതിനിയിരക്കണക്കിന് ജനങ്ങള്‍ രാത്രിയായാല്‍ റഷ്യയുടെ ബോംബാക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ കിടക്കയും അവരുടെ വളര്‍ത്തുനായ്‌ക്കളുമായി അഭയം തേടുന്നത് സ്ഥിരം കാഴ്ചയാണ്.
റഷ്യയിലെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനാണ് പാര്‍ക് പോബെഡി സ്റ്റേഷന്‍. ഇത് ഭൂനിരപ്പില്‍ നിന്നും 84 മീറ്റര്‍ താഴെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ദല്‍ഹി മെട്രോയുടെ ഭാഗമായി ആകെ 257 സ്റ്റേഷനുകള്‍ പണിതിട്ടുണ്ടെങ്കില്‍ ഇതില്‍ 71 എണ്ണം മാത്രമാണ് ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളായി ഉള്ളത്. യെല്ലോ ലൈന്‍ സ്റ്റേഷനുകള്‍ക്ക് 20 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ചൗരി ലെയിനും ഹോസ് ഖാസും വരെ ഉള്‍പ്പെടുന്നു. ഇതില്‍ ഹോസ് ഖാസ്, ചൗരി ബസാര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ യഥാക്രമം 25ഉം 29 മീറ്റര്‍ മാത്രം ആഴത്തിലാണ്. 40 കിലോമീറ്റര്‍ ദൂരമുള്ള മജന്ത ലൈനില്‍ 15 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്. 59.2 കിലോമീറ്റര്‍ ദൂരമുള്ള പിങ്ക് ലൈനിന് 12 ഭൂഗര്‍ഭ സ്റ്റേഷനുകള്‍ ഉണ്ട്. അതുപോലെ വയലെറ്റ് ലൈനിലാകട്ടെ 11 ഭൂഗര്‍ഭസ്റ്റേഷനുകള്‍ ഉണ്ട്.
അതുപോലെ ചില സ്വകാര്യ കമ്പനികള്‍ ഭൂഗര്‍ഭ സുരക്ഷാഅറകള്‍ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ചില കെട്ടിടങ്ങളുടെ ബേസ് മെന്‍റുകള്‍ ജനങ്ങള്‍ക്ക് ഒളിക്കാവുന്ന കേന്ദ്രങ്ങളാക്കാമെന്ന് ദല്‍ഹി പൊലീസ് വിലയിരുത്തുന്നു.
ഒളിക്കാന്‍ ബങ്കറുകള്‍
സ്വിറ്റ് സര്‍ലാന്‍റിനാണ് ഏറ്റവും കൂടുതല്‍ ബങ്കറുകള്‍ ഉള്ളതായി പറയപ്പെടുന്നത്. യുദ്ധസാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഒളിക്കാന്‍ ഇവിടെ 3.6 ലക്ഷം ഭൂഗര്‍ഭ അറകള്‍ ഉണ്ട്. സ്വിറ്റ്സര്‍ലാന്‍റിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരു അടിയന്തരയുദ്ധസാഹചര്യത്തില്‍ ഇവിടെ അഭയം തേടാം. അതേ സമയം ഇന്ത്യയ്‌ക്ക് ജമ്മുകശ്മീരില്‍ ആകെ 8000 ബങ്കറുകള്‍ മാത്രമാണ് ഉള്ളത്. ഇപ്പോള്‍ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി എന്നീ അഞ്ച് ജില്ലകളില്‍ മറ്റൊരു 14,460 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ക്ക് നേരെ പാകിസ്ഥാന്‍ യുദ്ധനിയമം ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ബങ്കറുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്.
അംബാലയിലുണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍
ദല്‍ഹിയിലെ അംബാലയിലാണ് ഇന്ത്യയുടെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ ഉള്ളത്. ഇന്ത്യയിലെ റഫാല്‍ യുദ്ധവിമാനങ്ങള്‍ എല്ലാം പാര്‍ക്ക് ചെയ്തിരിക്കുന്നത് ദല്‍ഹിയിലെ അംബാലയിലുള്ള ഈ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ്. ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ അംബാലയില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരും. ഇന്തോ-പാക് അതിര്‍ത്തിയിലാണ് അംബാല എയര്‍ഫോഴ്സ് സ്റ്റേഷന്‍ നിലകൊള്ളുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യോമബേസാണ് ഇത്. ‘ഗോള്‍ഡന്‍ ഏരോസ്’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ 17 സ്ക്വാഡ്രന്‍ പ്രവര്‍ത്തിക്കുന്നത് അംബാല എയര്‍ബേസിലാണ്. 1919ല്‍ ആണ് ആദ്യമായി ഇവിടെ ഒരു എയര്‍ബേസ് സ്ഥാപിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: