മലപ്പുറം : ഉപതെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലെത്തിയപ്പോഴാണ് സിപിഐ മലപ്പുറം തുവൂര്‍ ടൗണ്‍ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഷരീഫുമായി പന്തയം വച്ചത്. ഈ മാസം 14ന് ചായക്കടയില്‍ നടന്ന ചര്‍ച്ച രാഷ്‌ട്രീയ തര്‍ക്കത്തിലേക്കു നീങ്ങിയപ്പോഴാണ് പന്തയം വച്ചത്.
ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞത്.ഇടത് സ്ഥാനാനാര്‍ത്ഥി എം സ്വരാജ് പരാജയപ്പെട്ടാല്‍ മുസ്ലീം ലീഗില്‍ ചേരുമെന്ന് ഗഫൂറും പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഗഫൂറിന്റെ പ്രതീക്ഷകള്‍ പൊലിഞ്ഞു. എം സ്വരാജ് എട്ട് നിലയില്‍ പൊട്ടി. പിന്നാലെ വാക്ക് പാലിക്കാന്‍ തയാറാണെന്ന് ഗഫൂര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഗഫൂര്‍ സി പി ഐ അംഗത്വം രാജിവച്ചു.മുസ്ലിം ലീഗിന്റെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഗഫൂര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഔദ്യോഗികമായി മുസ്ലീം ലീഗ് അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: