കോയമ്പത്തൂര്‍: ധര്മമില്ലാതൊന്നും സ്ഥിരമായി നിലനില്‍ക്കുന്നില്ലെന്നും ധര്‍മത്തെ ലോകത്തിനു നല്‍കിയത് ഭാരതമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.
അതിനായി നമ്മുടെ രാഷ്ട്രം ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചു. ഇക്കാര്യം ലോകത്തെ ഓര്‍മിപ്പിക്കേണ്ടത് ഭാരതത്തിന്റെ കടമയാണ്. ധര്‍മത്തിനു തുല്യമായ പദം ലോകത്ത് ഒരു ഭാഷയിലുമില്ല. അവര്‍ അതിനെ മതമെന്നു വിളിക്കുന്നു. എന്നാലതു ശരിയല്ല, മോഹന്‍ ഭാഗവത്. പറഞ്ഞു. കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂര്‍ ആധീനത്തെ ബലിതര്പ്പണച്ചടങ്ങിലും മോഹന്‍ ഭാഗവത് പങ്കെടുത്തു.
പേരൂര്‍ ആധീനം മരുതാചല അടിഗളര്‍, ശിരവായ് ആധീനം കുമാരഗുരുവര അടിഗളര്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹ സേവാ പ്രമുഖ് എ. സെന്തില്‍കുമാര്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, മുന്‍മന്ത്രി വേലുമണി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്, മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: