കൂട്ടിക്കല്‍ (കോട്ടയം): ‘വീടും ഗൃഹവും’ തമ്മില്‍ വ്യത്യാസമുണ്ട്. സ്നേഹ നികുഞ്ജത്തില്‍ പണി തീര്‍ത്തത് വീടുകളായിരുന്നു. ഇന്ന് അവ സ്നേഹത്തിന്റെയും കുടുംബ ബന്ധത്തിന്റെയും ഊഷ്മളത പകരുന്ന ഗൃഹങ്ങളായിരിക്കുന്നു, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പറഞ്ഞു.
കൂട്ടിക്കല്‍ പഞ്ചായത്തില്‍ 2021 ഒക്ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്കായി സേവാഭാരതി ‘സ്നേഹ നികുഞ്ജം’ പദ്ധതിയിലൂടെ ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നിര്‍മിച്ച എട്ടു വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനായുള്ള സേവനം ഈശ്വരാര്പ്പണമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്കുന്ന സേവാഭാരതിയുടെ മാതൃകാപരമായ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണ്. മാനവസേവ, മാധവസേവയെന്ന വിവേകാനന്ദ സ്വാമികളുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി സേവാഭാരതി പ്രവര്‍ത്തിക്കുന്നു. നാം ഋഷി പരമ്പരയുടെ സേവന മാര്‍ഗം പിന്തുടരേണ്ടതുണ്ട്. ആ പരമ്പരയില്‍പ്പെട്ട സംന്യാസി ശ്രേഷ്ഠന്റെ സാന്നിധ്യം ഇവിടെയുള്ളത് അനുഗ്രഹമായി കരുതുന്നെന്ന് വേദിയിലുണ്ടായിരുന്ന വാഴൂര്‍ തീര്‍ത്ഥപാദാശ്രമ കാര്യദര്‍ശി ഗരുഡധ്വജാനന്ദ സ്വാമികളുടെ സാന്നിധ്യത്തെ പരാമര്‍ശിച്ച് ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: