Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് വിജയം 2016നുശേഷം ആദ്യമായി, അൻവർ ഫാക്ടർ ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ്

Published by

നിലമ്പൂർ: ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്തിന് ജയം. 2016നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എംഎൽഎ പി വി അൻവർ ഇരുപതിനായിരത്തോളം വോട്ട് പിടിച്ചു. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് നാലാം സ്ഥാനത്തായി.

സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.

യുഡിഎഫ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല എത്തി. നിലമ്പൂരിൽ ഉജ്വല വിജയം നൽകിയ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഭരണത്തിന് എതിരെയുള്ള അതിശക്തമായ ജനവികാരമാണ് കണ്ടത്. പിണറായി മന്ത്രിസഭ കാവൽ മന്ത്രിസഭയായി മാറി. ഫൈനലിലും കോൺഗ്രസ് ജയിക്കും. എല്ലാ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് – ചെന്നിത്തല പറഞ്ഞു.

ഈ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്. അൻവർ പിടിച്ച വോട്ടും ഭരണവിരുദ്ധ വികാരങ്ങളുടെ വോട്ട്. അതിൽ സംശയം വേണ്ട. സർക്കാർ എത്രമാത്രം അൺപോപുലർ ആണെന്ന് ഇതിലൂടെ മനസിലായെന്നും ചെന്നിത്തല പറഞ്ഞു. നിലമ്പൂരിൽ‌ അൻവർ ഫാക്ടർ ഉണ്ടായെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആ ഫാക്ടർ തള്ളിക്കളയാനാവില്ല. അൻവറിന്റെ മുന്നണി പ്രവേശനം തുടർന്നും ചർച്ചയാകും. രാഷ്‌ട്രീയത്തിൽ അടഞ്ഞ വാതിലുകൾ ഇല്ല. യു ഡി എഫ് വോട്ട് അൻവറിന് ലഭിച്ചോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക