ന്യൂദൽഹി : തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സർക്കാർ കപട മതേതരത്വത്തിന്റെ മറവിൽ സനാതൻ ധർമ്മത്തെ അപമാനിക്കാൻ നിരന്തരം ശ്രമിക്കുന്നതിനെതിരെ രംഗത്തെത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. സനാതൻ ധർമ്മത്തെ ബഹുമാനിക്കണമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഏതെങ്കിലും മതത്തെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും പവൻ കല്യാൺ പറഞ്ഞു.
തമിഴ്നാട്ടിലെ മധുരൈ നഗരത്തിൽ ഡിഎംകെ സർക്കാർ ‘മുരുഗ ഭക്തർഗൾ മനാട് ‘ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അതിൽ സനാതൻ ധർമ്മത്തെ പരിഹസിക്കുന്നു. ചിലർ അവരുടെ സൗകര്യത്തിനനുസരിച്ച് മതേതരത്വം ഉപയോഗിക്കുന്നുണ്ടെന്ന് ജനസേന പാർട്ടി മേധാവി പറഞ്ഞു.
മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചിലർ അത് ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് ഉപയോഗിക്കുന്നത്.
ഇതിനു പുറമെ ആരെങ്കിലും ഇസ്ലാം മതത്തെ ചോദ്യം ചെയ്യുമോ എന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ചോദിച്ചു. ഞാൻ ഒരു മൗലികവാദിയല്ല മറിച്ച് ഒരു പ്രതിബദ്ധതയുള്ള ഹിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ക്രിസ്തുമതത്തെയും ഇസ്ലാമിനെയും ബഹുമാനിക്കുന്നു, പക്ഷേ എന്റെ വിശ്വാസത്തെ അപമാനിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
കൂടാതെ ഹിന്ദുക്കളുടെ സഹിഷ്ണുതയെ അവരുടെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിന് ആഹ്വാനം ചെയ്ത പവൻ കല്യാൺ, ഹിന്ദുമതത്തിനെതിരായ വിമർശനം അവസാനിപ്പിച്ചില്ലെങ്കിൽ അതിന് മറുപടി നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക