World

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

അമേരിക്ക 13600 കിലോഗ്രാം ഭാരമുള്ള 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായ ജിബിയു57 ഇറാന്‍റെമൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇട്ട് തകര്‍ത്തതോടെ പശ്ചിമേഷ്യയിലെ ഭീകരതയുടെ ഹെഡ്ക്വാര്‍ട്ടേഴ്സാണ് തകര്‍ന്നത്. ചുറ്റുപാടുമുള്ള മുസ്ലിം രാഷ്ട്രങ്ങളില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ച് കഴിഞ്ഞ 49 വര്‍ഷമായി വിലപേശല്‍ നടത്തുകയായിരുന്ന ആയത്തൊള്ള ഖമേനി എന്ന ഭീകരതയുടെ ദല്ലാളും വൈകാതെ ഭരണത്തില്‍ നിന്നും വീഴും.

Published by

ടെഹ് റാന്‍ : അമേരിക്ക 13600 കിലോഗ്രാം ഭാരമുള്ള 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകളായ ജിബിയു57 ഇറാന്റെമൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇട്ട് തകര്‍ത്തതോടെ പശ്ചിമേഷ്യയിലെ ഭീകരതയുടെ ഹെഡ്ക്വാര്‍ട്ടേഴ്സാണ് തകര്‍ന്നത്. ചുറ്റുപാടുമുള്ള മുസ്ലിം രാഷ്‌ട്രങ്ങളില്‍ ഭീകരസംഘടനകളെ സൃഷ്ടിച്ച് കഴിഞ്ഞ 49 വര്‍ഷമായി വിലപേശല്‍ നടത്തുകയായിരുന്ന ആയത്തൊള്ള ഖമേനി എന്ന ഭീകരതയുടെ ദല്ലാളും വൈകാതെ ഭരണത്തില്‍ നിന്നും വീഴും.

ലെബനോനിലെ ഹെസ് ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതി എന്നീ ഭീകരസംഘടനകളെയെല്ലാം പാലൂട്ടി വളര്‍ത്തിയത് ആയത്തൊള്ള ഖൊമേനിയാണ്. യുഎസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങളുമായി വിലപേശലിന് ആയത്തൊള്ള ഖമേനി ഈ ഭീകരതയുടെ കരുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പശ്ചീമേഷ്യയില്‍ ഭീകരതയുടെ അച്ചുതണ്ട് വളര്‍ത്തുകയായിരുന്നു ആയത്തൊള്ള ഖമേനി എന്നായിരുന്നു അമേരിക്കയുടെയും ഇസ്രയേലിന്റെയും വിമര്‍ശനം. അതാണ് ആയത്തൊള്ള ഖമേനിയെ ഇറാന്‍ ഭരണത്തില്‍ നിന്നും നിഷ്കാസനം ചെയ്യുന്നതോടെ തകരുന്നത്.

അമേരിക്ക ശനിയാഴ്ച ഇസ്രയേലിന് യുദ്ധം ജയിക്കാനുള്ള ഏറ്റവും വലിയ സഹായമാണ് ചെയ്തുകൊടുത്തത്. ഇസ്രയേല്‍ ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയോട് ആവശ്യപ്പെട്ട ഏക സഹായവും ഇതായിരുന്നു. മലനിരകളില്‍ നിന്നും 60 അടിയോളം താഴെ പ്രവര്‍ത്തിക്കുന്ന ഇറാന്റെ ഫര്‍ദോ എന്ന ആണവനിലയം തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബ് നല്‍കുക എന്ന സഹായമായിരുന്നു അമേരിക്ക ഇസ്രയേലിന് നല്‍കിയത്. ബി2 എന്ന യുദ്ധവിമാനം ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുമായി ഇറാനിലേക്ക് പറന്നപ്പോള്‍ തന്നെ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുമെന്ന് ഉറപ്പായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക