ന്യൂദൽഹി : ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിനിടയിൽ, ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിയെത്തിക്കാൻ മോദി സർക്കാർ ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിൽ പുതിയ ദൗത്യം ആരംഭിച്ചു കഴിഞ്ഞു . ഇതുവരെ, പല ഘട്ടങ്ങളിലായി ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ജൂൺ 19 ന് 56 ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ട് മൂന്നാമത്തെ ബാച്ചും ഡൽഹി വിമാനത്താവളത്തിലെത്തി.
യാത്രക്കാരിൽ ഭൂരിഭാഗവും സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി പറയുമ്പോൾ, എല്ലാവരെയും ഞെട്ടിക്കുന്ന ഒരു പ്രതികരണവും ഉണ്ടായി . ജൂൺ 3 ന് ഇറാനിലേക്ക് പോയതായി പോയ നിദ എന്ന യുവതിയുടെ ഭർത്താവാണ് തന്റെ ഭാര്യ മടങ്ങി വരുന്നതിനേക്കാൾ നല്ലത് പുണ്യഭൂമിയായ ഇറാനിൽ രക്തസാക്ഷിയായി മരിക്കുന്നതായിരുന്നു എന്ന് പറഞ്ഞത് . ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
“ഇറാന്റെ ഭൂമി പവിത്രമാണ്, രക്തസാക്ഷിത്വം നമുക്ക് അമർത്യതയിലേക്കുള്ള വഴിയാണ്. സുരക്ഷിതമായി ഇവിടെ തിരിച്ചെത്തുന്നതിനേക്കാൾ അവൾ അവിടെ രക്തസാക്ഷിത്വം വരിച്ചിരുന്നെങ്കിൽ അതായിരുന്നു നല്ലത് . രക്തസാക്ഷിത്വത്തേക്കാൾ മികച്ച മരണമില്ല. നമ്മുടെ സമൂഹത്തിൽ ഷിയാ മുസ്ലീങ്ങൾക്കിടയിൽ രക്തസാക്ഷിത്വം ഏറ്റവും ഉയർന്നതായി കണക്കാക്കപ്പെടുന്നു. ഇറാന്റെ പുണ്യഭൂമിയിൽ ത്യാഗം ചെയ്യാനുള്ള സമയമാണിത് “ എന്നാണ് നിദയുടെ ഭർത്താവായ തീവ്ര ഇസ്ലാമിസ്റ്റ് പറയുന്നത് .
എന്നാൽ തന്നെ നാട്ടിലെത്തിച്ച കേന്ദ്രസർക്കാരിനു നന്ദി അറിയിക്കുകയാണ് നിദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: