മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സ് എന്ന ഇറാന്റെ ആണവകേന്ദ്രത്തില്‍
ടെഹ് റാന്‍ : ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ് ഇറാന്റെ നതാന്‍സ് ആണവകേന്ദ്രത്തില്‍ നിന്നും മോഷ്ടിച്ചത് ഏകദേശം 500 കിലോഗ്രാം തൂക്കം വരുന്ന രഹസ്യരേഖകളെന്ന് റിപ്പോര്‍ട്ട്. ആണവായുധമുണ്ടാക്കുന്നതിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന ഇറാന്റെ രഹസ്യ ആണവകേന്ദ്രമായ നതാന്‍സില്‍ ഒരു ദിവസം ഒളിച്ചുകടക്കുകയായിരുന്നു മൊസ്സാദിന്റെ ഏജന്‍റുമാര്‍.
2018 ജനവരി 31ന് രാത്രിയാണ് ഒരു സംഘം മൊസ്സാദ് ഏജന്‍റുമാര്‍ നതാന്‍സില്‍ ഒളിച്ചുകടന്നത്. തെക്കന്‍ ടെഹ്റാനിലാണ് നതാന്‍സ് സ്ഥിതിചെയ്യുന്നത്. അകത്തുകടന്ന ചാരന്മാര്‍ക്ക് അവിടുത്തെ ആണവപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രേഖകള്‍ എടുക്കാന്‍ ആറ് മണിക്കൂറും 29 മിനിറ്റുകളും മാത്രമാണ് ബാക്കിയുള്ളത്.
50,000 പേജുള്ള രഹസ്യരേഖകളും ആണവായുധനിര്‍മ്മാണം സംബന്ധിച്ച ബ്ലൂപ്രിന്‍റുകളടങ്ങിയ 163 സിഡികളും അവര്‍ മോഷ്ടിച്ചു. ടെക്നിക്കല്‍ ഡയഗ്രാമുകള്‍, ആസൂത്രണപദ്ധതികള്‍, ഫൊട്ടോഗ്രാഫുകള്‍ എന്നിവ ഇതില്‍ ഉണ്ടായിരുന്നു. ഇറാന് ഏറെക്കാലമായി നിഷേധിക്കപ്പെട്ട ആണവായുധത്തിലേക്ക് വഴികാട്ടുന്ന രേഖകളാണ് ഉള്ളത്.
32 അലമാരകള്‍ ഉരുക്കി മുറിച്ച് അതിനുള്ളിലെ രേഖകള്‍ മോഷ്ടിക്കാവുന്ന ടോര്‍ച്ചുകള്‍ ഇവരുടെ കയ്യിലുണ്ടായിരുന്നു. ആണവ പോര്‍മുന നിര്‍മ്മിക്കുന്നതിനുള്ള ബോംബ് രൂപകല്‍പന അടക്കം ഇതിലുണ്ട്. ചില അലമാരകള്‍ തുറന്നില്ല. തുറന്ന അലമാരകളില്‍ നിന്നും മൊസ്സാദ് ഏജന്‍റുമാര്‍ ശേഖരിച്ച് 500 കിലോഗ്രാം ഭാരമുള്ള രേഖകളാണ്. ഇതില്‍ നിന്നാണ് ഇറാന്‍ ഉടനെ ആണവായുധം നിര്‍മ്മിക്കുന്നതിന്റെ വക്കിലാണെന്നും പൂര്‍ണ്ണമായും സമ്പുഷ്ടീകരിച്ച യുറേനിയം ബാലിസ്റ്റിക് മിസൈലിന്റെ പോര്‍മുന ആക്കുന്നതിന്റെ തൊട്ടടുത്തെത്തിയെന്നും ഇസ്രയേല്‍ തിരിച്ചറിയുന്നത്. അതാണ് നതാന്‍സ് ഏത് വിധേനെയും തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്ക് മൊസ്സാദിനെ എത്തിച്ചത്.
മോഷണവിവരം ഇറാന്‍ അറിയുന്നത് പിറ്റേന്ന് രാവിലെയാണ്. തകര്‍ത്ത അലമാരകളും പൂട്ടുകളും കണ്ടപ്പോഴാണ് അവര്‍ അക്കാര്യം മനസ്സിലാക്കിയത്. രേഖകള്‍ മോഷ്ടിച്ചവര്‍ക്ക് വേണ്ടി പിറ്റേന്ന് ഇറാന്‍ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി.
പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ കറുത്ത ഫയലുകളും മറ്റ് രേഖകളുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാര്‍ത്താസമ്മേളനത്തില്‍ ലോകത്തോട് വിളിച്ചുപറഞ്ഞു:”ആണവായുധം സംബന്ധിച്ച് ഇറാന്‍ ലോകത്തോട് നുണ പറയുകയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക