India

ജ്യേഷ്ഠനും ഭാര്യയും ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു; കലാനിധി മാരനെതിരേ നിയമനടപടിയുമായി ദയാനിധി മാരൻ

Published by

ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളിലൊന്നായ സൺ ടിവിയുടെ ചെയർമാനും എംഡിയുമായ കലാനിധി മാരനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഡിഎംകെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ. സഹോ​ദരനും ഭാര്യയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാരോപിച്ചാണ് ദയാനിധി മാരൻ നിയമനടപടിയിലേക്ക് കടന്നത്. തന്റെ മൂത്ത സഹോദരനായ കലാനിധി മാരനെതിരെ ദയാനിധി മാരൻ ലീ​ഗൽ നോട്ടിസയച്ചു.

ഇക്കഴിഞ്ഞ ജൂൺ പത്തിനാണ് ഇതുസംബന്ധിച്ച ലീഗൽ നോട്ടീസ് കലാനിധി മാരനും കുടുംബത്തിനും അയക്കുന്നത്. വലിയ സാമ്പത്തിക-ഓഹരി തട്ടിപ്പുകൾ നടന്നിട്ടുള്ളതിനാൽ എസ്എഫ്‌ഐഒ, സെബി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് കേന്ദ്ര ഏജൻസികൾക്ക് ഇതുസംബന്ധിച്ച തെളിവുകൾ കൈമാറുമെന്നും ദയാനിധി മാരൻ പറഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പുകളിലൊന്നിലെ തർക്കം വീണ്ടും രൂക്ഷമാകുകയാണ്.

സൺ ടിവി ഓഹരിയുമായി ബന്ധപ്പെട്ട് പല ഇടപാടുകളിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നെന്നും ലീ​ഗൽ നോട്ടീസിൽ ദയാനിധി മാരൻ ആരോപിക്കുന്നു. സൺ ടിവി നെറ്റ്‍വർക്കിൽ കലാനിധി മാരന് ഇപ്പോൾ 60ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ ഓഹരി പോലും ഇല്ലാതിരുന്ന കലാനിധി മാരൻ തട്ടിപ്പ് നടത്തിയാണ് 2003ൽ ഈ ഓഹരികൾ സ്വന്തമാക്കിയതെന്നാണ് ദയാനിധിയുടെ ആരോപണം. ഓഹരിപങ്കാളിത്ത ഘടന 2003ന് മുൻപുള്ള സ്ഥിതിയിലേക്ക് മാറ്റണമെന്നും ​ദയാനിധി മാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2003-ൽ മുരശൊലി മാരൻ മരിക്കുന്നതിന് തൊട്ടുപിന്നാലെ 2,500 മുതൽ 3,000 രൂപവരെ വിലയുണ്ടായിരുന്ന ഓഹരി പത്ത് രൂപയ്‌ക്ക് ഉൾപ്പെടെ എഴുതി ഏതാണ്ട് 12 ലക്ഷത്തോളം ഓഹരി കലാനിധിയും ഭാര്യയും കൈക്കലാക്കിയെന്നാണ് ആരോപണം. 1993-ലാണ് സൺ ടിവി നെറ്റ്‌വർക്ക് സ്ഥാപിക്കുന്നത്. 2003 വരെയുള്ള പത്തുവർഷം കലാനിധി മാരൻ സ്ഥാപനത്തിലെ ജോലിക്കാരൻ മാത്രമായിരുന്നു. പിന്നാലെ അദ്ദേഹം 75 ശതമാനത്തോളം ഓഹരികൾ കൈക്കലാക്കിയെന്നാണ് ദയാനിധിയുടെ ആരോപണം.

2003-ലെ ഓഹരി ഘടന പുനഃസ്ഥാപിക്കണമെന്നാണ് ദയാനിധി മാരൻ ആരോപിച്ചു. നിലവിൽ സൺ ടിവിയുടെ മുക്കാൽ ശതമാനത്തോളം ഓഹരി കലാനിധിയുടെയും കുടുംബത്തിന്റെയും കൈവശമാണ്. ഇതിൽ തന്നെയും സഹോദരിയെയും വഞ്ചിച്ചെന്നാണ് ദയാനിധി ആരോപിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കം ഇടപെട്ടേക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by