ടെഹ് റാന്‍ : ഒരു രാജ്യം ശത്രുരാജ്യത്തിനെതിരെ കൈക്കൊള്ളുന്ന യുദ്ധതന്ത്രങ്ങള്‍ പലതായിരിക്കും. എറ്റവും ഫലപ്രദമായി ശത്രുരാജ്യത്തെ അടിക്കാനുള്ള വഴിയാണ് ഇതുവഴി സൈനിക തന്ത്രജ്ഞര്‍ കൈക്കൊള്ളുക.
ഇക്കാര്യത്തില്‍ ഇറാന്‍ കൈക്കൊള്ളുന്ന യുദ്ധതന്ത്രം ചര്‍ച്ചാവിഷയമാവുകയാണ്. ഈയിടെ ഇസ്രയേലിനെതിരെ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിന്റെ ഏറ്റവും വലിയ ആശുപത്രിയെ തകര്‍ത്തിരുന്നു. തെക്കന്‍ ഇസ്രയേലിലെ ബെര്‍ഷേബയിലെ സൊറോക മെഡിക്കല്‍ സെന്‍റര്‍ ഏറ്റവും വലിയ ആശുപത്രിയാണ്. അതുപോലെ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദിന്റെ ആസ്ഥാനത്തും ബലിസ്റ്റിക് മിസൈല്‍ പതിച്ചതായി ഇറാന്‍ അവകാശപ്പെടുന്നു. ടെല്‍ അവീവിനടുത്തുള്ള ഹെഴ്സിലിയയില്‍ സ്ഥിതിചെയ്യുന്ന മൊസ്സാദിന്റെ ഓഫീസിന് മുകളില്‍ ബലിസ്റ്റിക് മിസൈല്‍ പതിച്ചുവെന്നാണ് ഇറാന്റെ അവകാശവാദം. 2000 കിലോമീറ്റര്‍ വരെ അകലത്തിലേക്ക് പോകുന്ന സെജ്ജില്‍ എന്ന വിഭാഗത്തില്‍ പെടുന്ന ബലിസ്റ്റിക് മിസൈലാണ് മൊസ്സാദ് പരിശീലന ഓഫീസ് തകര്‍ക്കാന്‍ ഉപയോഗിച്ചതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നു.ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ കുതിക്കുന്നതാണ് സെജ്ജില്‍ മിസൈല്‍.
ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്‍ ബലിസ്റ്റിക് മിസൈലിനെ ആശ്രയിക്കുന്നതിന് എന്താണ് കാരണം?മഴവില്‍ ആകൃതിയില്‍ സഞ്ചരിക്കുന്ന ബലിസ്റ്റിക് മിസൈല്‍ അതിവേഗം ലക്ഷ്യസ്ഥാനത്തെത്തുമെന്നതാണ് പ്രത്യേകത. കരയില്‍ നിന്നും കരയിലേക്ക് തൊടുക്കുന്ന, ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങിലധികം വേഗതയില്‍ സഞ്ചരിക്കുന്ന ബലിസ്റ്റിക് മിസൈല്‍ അതിവേഗത്തില്‍ ഇസ്രയേലിലെത്തും. അതിനാല്‍ ഇവയെ അടിച്ചിടാന്‍ വേണ്ടത്ര സമയം ഇസ്രയേലിന് ലഭിക്കില്ലത്രെ
ഇറാനില്‍ നിന്നും ഇസ്രയേലിലേക്ക് അയക്കുന്ന ഡ്രോണുകള്‍ മണിക്കൂറുകള്‍ എടുക്കും. മിസൈലുകളും ഇസ്രയേലില്‍ എത്താന്‍ സമയമെടുക്കും. അതിനാല്‍ ഇവയ്‌ക്കെതിരെ മുന്‍കൂട്ടി ഇസ്രയേല്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഒരുങ്ങാന്‍ കഴിയും.
ഇന്ത്യ പാകിസ്ഥാനെതിരെ ആശ്രയിച്ചത് ക്രൂയിസ് മിസൈലുകളെ
അതേ സമയം ഇന്ത്യ പാകിസ്ഥാനെതിരെ ആശ്രയിച്ചത് ക്രൂയിസ് മിസൈലാണ്. ബ്രഹ്മോസ് പോലുള്ള ക്രൂയിസ് മിസൈല്‍ ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ ഒഴുകി മുന്നേറുന്ന മിസൈലായതിനാല്‍ ഇത് പാകിസ്ഥാന്റെ റഡാറുകള്‍ക്ക് പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ക്ക് വലിയ നാശം പാകിസ്ഥാനില്‍ വിതയ്‌ക്കാന്‍ സാധിച്ചത്. പാകിസ്ഥാന്റെ ഭീകരപരിശീലന കേന്ദ്രത്തിലും വ്യോമബേസിലും ബ്രഹ്മോസ് മിസൈല്‍ വലിയ നാശമാണ് വിതച്ചിരുന്നു. ഇപ്പോള്‍ 800 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുന്ന തരത്തിലുള്ള ബ്രഹ്മോസ് എക്സ്റ്റെന്‍റഡ് റേഞ്ച് മിസൈല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ കരയില്‍ നിന്നോ യുദ്ധക്കപ്പലില്‍ നിന്നോ യുദ്ധവിമാനങ്ങളില്‍ നിന്നോ ഒക്കെ വിക്ഷേപിക്കാനാവും. ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ ഇന്ത്യ തൊടുത്തത് സുഖോയ് 30എംകെഐ യുദ്ധജെറ്റില്‍ നിന്നാണ് പാകിസ്ഥാനെതിരെ വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: