നിലമ്പൂര്‍: പി വി അന്‍വറിന്റെ പ്രവേശനകാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും എന്നാല്‍ തിരഞ്ഞെടുപ്പുഫലത്തിനു ശേഷം ഐക്യജനാധിപത്യ മുന്നണി അതു ചര്‍ച്ച ചെയ്യുമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്‍വറിന് വോട്ട് ചെയ്തുവെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവര്‍ത്തിച്ചു. അന്‍വര്‍ എത്ര വോട്ട് പിടിക്കുമെന്ന് അറിയില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്. യുഡിഎഫ് പ്രതീക്ഷിച്ച പോലെയുള്ള വിജയം നേടും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും. ഭൂരിപക്ഷം പറയാനില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂര്‍ ഇംപാക്ട് ഉണ്ടാക്കും. മുന്നണിയില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഷൗക്കത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്‍വര്‍ കൂടുതല്‍ വോട്ടു നേടുന്ന സാഹചര്യമുണ്ടായാല്‍ മാത്രം മുന്നണിയില്‍ എടുക്കാമെന്നാണ് ലീഗിന്‌റെ മനോഗതമെന്നറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: