Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണിന് കൗതുകമായി കളിമണ്ണിലെ കരവിരുത്; എല്ലാം അച്ചില്ലാതെ കൈകൊണ്ട് നിർമ്മിച്ചവ, ആവശ്യക്കാരേറെയെന്ന് ബാലരാമപുരം സ്വദേശി സുരേഷ്

Janmabhumi Online by Janmabhumi Online
Jun 20, 2025, 04:30 pm IST
in Thiruvananthapuram, Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

ബാലരാമപുരം: തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണുടക്കുന്ന കാഴ്‌ച്ചയാണ് ബാലരാമപുരത്തെ കളിമണ്ണില്‍ തീര്‍ത്ത കമനീയ ശില്പങ്ങളുടെ അപൂര്‍വ ശേഖരവും വില്പനയും. ബാലരാമപുരം സ്വദേശി സുരേഷാണ് ഇവിടെ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. മണ്‍പാത്ര വില്പന നടത്തുന്ന ഈ സ്ഥലത്തിന് ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്.

മണ്‍പാത്രങ്ങള്‍ക്ക് പുറമെ ബുദ്ധന്റെ പ്രതിമ, മണ്ണില്‍ തീര്‍ത്ത മറ്റ് ശില്പങ്ങള്‍, മണ്ണില്‍ തീര്‍ത്ത വിളക്കുകള്‍, വിവിധ വലുപ്പമുള്ള കൂജകള്‍, പൂച്ചെട്ടികള്‍, തുളസിത്തറകള്‍, ശിലയില്‍ തീര്‍ത്ത അമ്മി, ഇടികല്ല്, ഭരണികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കാവിയും കറുപ്പും നിറങ്ങളില്‍ പല വലുപ്പത്തില്‍ നിരന്നിരിക്കുന്ന മണ്‍ പ്രതിമകള്‍ അച്ചില്ലാതെ കൈകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്. അതിനാല്‍ ഇതിന് ആവശ്യക്കാരെറെയാണ്.

ശില്പങ്ങള്‍ പ്രധാനമായും കൊൽക്കത്ത, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ചെടിച്ചെട്ടിയും, മണ്‍കലങ്ങളും നെയ്യാറ്റിന്‍കര തൊഴുക്കലില്‍ നിന്നുമാണെത്തിക്കുന്നത്. കച്ചവടം കൂടുതല്‍ നടക്കുന്നത് ആറ്റുകാല്‍ പൊങ്കാലയ്‌ക്കാണെന്ന് സുരേഷ് പറയുന്നു. വിദേശികളുള്‍പ്പെടെ ഉല്പന്നങ്ങള്‍ വാങ്ങാനെത്താറുണ്ട്. അടുത്ത കാലത്ത് പ്രചാരം നേടിയ പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിത ശില്പങ്ങള്‍ക്ക് പൂര്‍ണ്ണതയില്ലാത്തതിനാല്‍ മണ്ണില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

കച്ചവടത്തില്‍ നിന്ന് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെങ്കിലും ഇഷ്ടം കൊണ്ട് ചെയ്യുന്ന ജോലിയാണിതെന്ന് സുരേഷ് പറയുന്നു. ബാലരാമപുരത്തെ തന്റെ കടയില്‍ പലതവണ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മൂമ്മ മരണപ്പെട്ടതും ഇതേ കടയിലേക്ക് ഇടിച്ചുകയറിയ ബസപകടത്തിലാണ്. ഇവിടെ റോഡ് വികസനം വരുന്നുണ്ട്. തനിക്കും രണ്ട് സഹോദരങ്ങള്‍ക്കുമായുള്ളത് ഒന്‍പത് സെന്റ് ഭൂമിയാണ്, വികസനത്തിനായി നാലുസെന്റ് പോകും അഞ്ചുസെന്റ് അവശേഷിക്കും.അപ്പോഴും മുന്‍പില്‍ മണ്‍പാത്ര കടയുണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് സുരേഷ് പറയുന്നു.

ഒരു പക്ഷേ താനായിരിക്കും ഈ പരമ്പരാഗത വ്യവസായത്തിലെ അവസാന കണ്ണി. മക്കള്‍ക്ക് ഇതിനോട് താല്പര്യമില്ല. എങ്കിലും മക്കളെ പഠിപ്പും പട്ടിണിയില്ലാതെ കുടുംബവും മുന്നോട്ടു നയിക്കാന്‍ തുണച്ച മണ്‍പാത്ര വ്യവസായത്തെ മരണം വരെ ചേര്‍ത്തുപിടിക്കുമെന്ന് സുരേഷ് പറയുന്നു.

ഹരി പെരുങ്കടവിള

Tags: sureshBalaramapuramCraftsmanship in clayDelight to the eyeEverything is handmadeWithout a moldHigh demand
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക തട്ടിപ്പ് കേസ് : കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ മാതാവ് ശ്രീതു അറസ്റ്റില്‍ 

Kerala

ശ്രീതുവിനെതിരെ പരാതിയുമായി കൂടുതല്‍ പേർ രംഗത്ത് : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിൽ

Kerala

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു; പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ച് അമ്മാവൻ

Kerala

രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റിൽ; കൊലപാതകമെന്ന് പോലീസ്, വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം, കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നു

Kerala

തിരുവനന്തപുരത്ത് ഗുരുമന്ദിരത്തിന് നേരെ ആക്രമണം; ചില്ലുകൾ അടിച്ചുപൊട്ടിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, കാണിക്കവഞ്ചിയും തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്‌ക്രീനിൽ വീണ്ടും… ഒപ്പം മല്ലിക സുകുമാരനും; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

കണ്ണിന് കൗതുകമായി കളിമണ്ണിലെ കരവിരുത്; എല്ലാം അച്ചില്ലാതെ കൈകൊണ്ട് നിർമ്മിച്ചവ, ആവശ്യക്കാരേറെയെന്ന് ബാലരാമപുരം സ്വദേശി സുരേഷ്

പിടിതരാതെ പച്ചക്കറി വില; പിടിവിട്ട് സാധാരണക്കാര്‍, ചെറുകിട കര്‍ഷകര്‍ക്കായി വിപണി സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തം

തലസ്ഥാനത്തെ ശംഖുമുഖം ബീച്ച് തകര്‍ച്ചയില്‍; വകുപ്പുകളുടെ ഏകോപനമില്ലായ്മ തീരസംരക്ഷണത്തിന് തടസ്സം

ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുക; വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും സുരേഷ് ഗോപി

ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ ; ലോകം ഉറ്റുനോക്കുന്നത് ഇന്ന് നടക്കുന്ന ആണവ ചർച്ചകളിൽ ; യൂറോപ്പ് ടെഹ്റാനെ പിന്തുണക്കുമോ ?

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies