Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ അടിക്കല്ലിളക്കാന്‍ മുരുകഭക്തര്‍; സിക്കന്ദര്‍മലയെ തടയാന്‍ യോഗിയും പവന്‍കല്യാണും മുരുകന്റെ മലയില്‍ എത്തും

മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ ചെറുക്കാന്‍ തീരുമാനിച്ച് മുരുകഭക്തര്‍. അതിന്റെ തുടക്കമാണ് ജൂണ്‍ 22ന് മധുരയിലെ തിരുപ്പറക്കുണ്ഡ്രത്തില്‍ നടക്കാന്‍ പോകുന്ന മുരുകന്‍ ഉത്സവം. ഈ ഉത്സവത്തിന് യോഗി ആദിത്യനാഥും പവന്‍ കല്യാണും ആണ് എത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 12:33 pm IST
inIndia
തിരുപ്പറക്കുണ്ഡ്രത്തെ സിക്കന്ദര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുരുകഭക്തര്‍ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം (വലത്ത്)

തിരുപ്പറക്കുണ്ഡ്രത്തെ സിക്കന്ദര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ മുരുകഭക്തര്‍ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം (വലത്ത്)

മധുര മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ ചെറുക്കാന്‍ തീരുമാനിച്ച്  മുരുകഭക്തരും ഹിന്ദുമുന്നണിയും. . അതിന്റെ തുടക്കമാണ് ജൂണ്‍ 22ന് മധുരയിലെ തിരുപ്പറക്കുണ്ഡ്രത്തില്‍ നടക്കാന്‍ പോകുന്ന മുരുകന്‍ ഉത്സവം. ഈ ഉത്സവത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണും ആണ് എത്തുക.

യോഗി ആദിത്യനാഥും പവന്‍ കല്യാണും പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി സ്റ്റാലിനും.എന്തിനാണ് തമിഴ്നാട്ടിലെ ഉത്സവത്തിന് അന്യസംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുന്നതെന്ന ചോദ്യമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. തമിഴ്നാട് ഇന്ത്യയിലുള്ള ഒരു സംസ്ഥാനമല്ല, ഒരു പ്രത്യേക രാജ്യമാണ് എന്ന സമീപനം വെച്ചുപുലര്‍ത്തുന്നവരാണ് ഡിഎംകെ. എന്തായാലും ഈ മുരുക ഉത്സവത്തിലൂടെ മെല്ലെ ഹിന്ദുത്വരാഷ്‌ട്രീയം തമിഴ്നാടിന്റെ അടിവേരുകളിലേക്കെത്തും.

ഏഴ് മുതല്‍ എട്ട് ലക്ഷം വരെയുള്ള മുരുക ഭക്തര്‍ പങ്കെടുക്കുന്ന മുരുകന്‍ ഉത്സവത്തില്‍ 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ പങ്കെടുക്കും.

സിക്കന്ദര്‍ മലയല്ല, ഇത് മുരുകന്റെ മല

മാത്രമല്ല, മധുരയിലെ തിരുപ്പറംകുണ്ഡ്രം എന്ന കുന്നിന് മുകളിലെ മരുകുന്‍ ക്ഷേത്രം മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നാണ്. മരുകന്റെ കുന്നായ ഇവിടം അന്യമതസ്ഥര്‍ കയ്യടക്കാനുള്ള ശ്രമം കുറച്ചുനാളായി നടക്കുന്നു. ഇതിന് ഡിഎംകെയുടെ അനുഗ്രഹാശിസ്സുകളുമുണ്ട്. ചരിത്രത്തില്‍ തിരുപ്പറം കുണ്ഡ്രവും മരുകനും തമ്മിലുള്ള ബന്ധം അവിതര്‍ക്കിതമാണ്. മുരുകന്റെ ആറ് വീടുകളായി കണക്കാക്കുന്ന ആറ് കുന്നുകളില്‍ ഒന്നാണ് തിരുപ്പറക്കുണ്ഡ്രം. മുരുകന്റെ ജീവിതത്തിലെ ആറ് പ്രധാനസംഭവങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ ആറ് കുന്നുകള്‍. ദേവേന്ദ്രന്റെ മകള്‍ ഇന്ദ്രസേനയെ മുരുകന്‍ വിവാഹം കഴിച്ചത് തിരുപ്പറക്കുണ്ഡ്രത്തില്‍വെച്ചാണ്. തിരുച്ചെന്ദൂര്‍, പളനി, സ്വാമിമലൈ, തിരുത്താണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് മറ്റ് അഞ്ച് മുരുകന്‍ ആസ്ഥാനങ്ങള്‍. ധ്യാനസ്ഥനായ മരുകന്‍ ദണ്ഡപാണി എന്ന രൂപത്തില്‍ കാണക്കപ്പെടുന്ന സ്ഥലമാണ് പളനിമല.

ഈയിടെ തിരുപ്പറക്കുണ്ഡ്രത്തിന്റെ പേര് സിക്കന്ദര്‍ മല എന്നാക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. 12ാം നൂറ്റാണ്ടിലെ ഒരു മുസ്ലിം സന്യാസിയായ സിക്കന്ദര്‍ ബാദ്ഷായുടെ പേര് നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഈ മലമുകളില്‍ മൃഗബലി നടത്താനും ഒരു മുസ്ലിം കുടുംബം ശ്രമിച്ചിരുന്നു. ഇതിനെ മുരുകഭക്തര്‍ തടഞ്ഞതോടെ അതൊരു ക്രമസമാധാന പ്രശ്നമായി വളര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തിരുപ്പറക്കുണ്ഡ്രം സംരക്ഷിക്കാന്‍ ഹിന്ദുമുന്നണിയുടെ പേരില്‍ നടന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു. ഇത് കണ്ട് ഡിഎംകെയും സ്റ്റാലിനും ഞെട്ടിപ്പോയിരുന്നു. ഇത് തമിഴ്നാട്ടിലേക്കുള്ള ഹിന്ദുത്വത്തിന്റെ തിരിച്ചുവരവായാണ് പലരും വിലയിരുത്തിയത്.

യോഗി ആദിത്യനാഥും തമിഴ്നാടും തമ്മില്‍ എന്ത് ബന്ധമെന്ന വിചിത്രവാദവുമായി ഡിഎംകെ

“ആന്ധ്രയിലെ പവന്‍ കല്യാണും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം? ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം?”- തമിഴ്നാട്ടില്‍ ഹിന്ദു സംഘടനകളുടെ ചുമതലയുള്ള ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ് വകുപ്പിന്റെ മന്ത്രി പി.കെ. ശേഖര്‍ ബാബു ചോദിക്കുന്നു. മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും പേരില്‍ വിഭജനം വിതയ്‌ക്കാന്‍ ബിജെപി സൃഷ്ടിച്ചതാണ് ഈ മുരുകന്‍ ഉത്സവമെന്നും ശേഖര്‍ ബാബു വിമര്‍ശിക്കുന്നു. ഇത്തരം ഉത്സവങ്ങള്‍ അനാവശ്യമാണെന്നും ശേഖര്‍ബാബു ആരോപിക്കുന്നു.

ജൂണ്‍ 22ന് മധുരയില്‍ നടക്കുന്ന ഈ സമ്മേളനം മുരുകഭക്തരുടെ സമ്മേളനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൂണ്‍ 8ന് മധുരൈയില്‍ നടന്ന ഒരു യോഗത്തില്‍ ഭക്തരോട് ഈ സമ്മേളനത്തില്‍ കൂട്ടം കൂട്ടമായി എത്തിച്ചേരാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. മതവികാരങ്ങള്‍ അടിച്ചമര്‍ത്താന്‍ ഡിഎംകെ ശ്രമിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

മുരുകന്റെ ആറ് ആസ്ഥാനങ്ങളില്‍ (പടൈ വീട്) ഒന്നായ തിരുപ്പറംകുണ്ഡ്രം കുന്നിന്റെ പ്രാധാന്യം ഇല്ലാതാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അമിത് ഷാ അന്ന് കുറ്റപ്പെടുത്തിയിരുന്നു. 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ ഇതില്‍ പങ്കെടുക്കും. ഏഴ് മുതല്‍ എട്ട് ലക്ഷം പേര്‍ വരെ പങ്കെടുക്കും. 2000 ബസുകളിലാണ് ഭക്തരെ എത്തിക്കുക.

 

Tags: Sikandar hillSikandarmalaamit-shahyogiMuruganhindu munnaniPawan KalyanMuruga abodeMuruga festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.