Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തടഞ്ഞേ പറ്റൂ ഇത്തരം കാട്ടുനീതി

Janmabhumi Online by Janmabhumi Online
Jun 20, 2025, 09:37 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ ദിവസമാണ് പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പു മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തില്‍ ക്രമസമാധാനം ഭദ്രമാണെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേല്‍- ഇറാന്‍ യുദ്ധമോ, ഇസ്രയേല്‍- ഹമാസ് യുദ്ധമോ പരിഗണിച്ച് താരതമ്യം ചെയ്താല്‍ കേരളത്തില്‍ ആഭ്യന്തര യുദ്ധമൊന്നുമില്ലാത്തതിനാല്‍ മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയാണെന്ന് സമ്മതിക്കാം. പക്ഷേ, കേരളംപോലെയൊരു സംസ്ഥാനത്ത് ക്രമസമാധാന കാര്യത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ആശ്വസകരമല്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂത്തുപറമ്പില്‍ നടന്ന, ആള്‍ക്കൂട്ട വിചാരണയും തുടര്‍ന്നുള്ള ആത്മഹത്യയും. കണ്ണൂര്‍ കൂത്തുപറമ്പിലെ കായലോട് പറമ്പായില്‍, പിണറായി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന സംഭവമാണ്. ആണും പെണ്ണും തമ്മില്‍ സംസാരിച്ചത് ചോദ്യം ചെയ്ത് ആള്‍ക്കൂട്ടം യുവാവിനെ മണിക്കൂറുകള്‍ പരസ്യ വിചാരണ ചെയ്ത്, മര്‍ദ്ദിച്ച്, ‘ശിക്ഷ’ നടപ്പാക്കി. യുവാവിനോടു സംസാരിച്ച യുവതി ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കി. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത സംഭവം മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ’യാണ് ഉണ്ടായത്. അത് ഒറ്റപ്പെട്ട സംഭവമാണെന്ന് വ്യഖ്യാനിച്ച്, സംസ്ഥാനത്ത് ക്രമസമാധാനം ഭദ്രമാണെന്ന് പറയാന്‍ ബോധമുള്ളവരാരും തയാറാവുമെന്ന് തോന്നുന്നില്ല.

അതിക്രമങ്ങള്‍, ആക്രമണങ്ങള്‍, നിയമലംഘനങ്ങള്‍, സംഘര്‍ഷങ്ങള്‍, സംഘട്ടനങ്ങള്‍ ഒക്കെ നിരക്കുകള്‍ കണക്കാക്കി ‘കൊച്ചുകേരള’ത്തിന്റെ ക്രമസമാധാനകാര്യം വലിയ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്നതാണ്. ജനാധിപത്യ ഭരണക്രമകാലത്തും മുമ്പ് കാട്ടുനീതി നിലനില്‍ക്കുന്നതായി ആരോപിക്കപ്പെട്ടിരുന്ന സംസ്ഥാനം ബീഹാറായിരുന്നു. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തെ അങ്ങനെയാണ് പൊതുവേ വിശേഷിപ്പിച്ചിരുന്നത്. കേന്ദ്രത്തിലും ബീഹാറിലും സര്‍ക്കാരുകളും ഭരണ സംസ്‌കാരവും രീതികളും മാറിയപ്പോള്‍ അവിടെയൊന്നും കാട്ടുനീതിയില്ല. ഇപ്പോള്‍ കേരളമാണ് ആ കുപ്രസിദ്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്.

കൂത്തുപറമ്പില്‍ സംഭവിച്ചത് ആള്‍ക്കൂട്ട കൊലപാതകം മാത്രമല്ല, അതിനപ്പുറം ഭീകരമായ ഒന്നാണ്. എസ്ഡിപിഐ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഒന്നിച്ചുകണ്ട യുവതിയേയും യുവാവിനേയും ‘കസ്റ്റഡി’യിലെടുത്ത്, ചോദ്യം ചെയ്ത്, കുറ്റം ചുമത്തി, വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയത്. ആള്‍ക്കൂട്ടത്തിന്റെ ഇടപെടലില്‍ ഉണ്ടായ കൈയബദ്ധമല്ല, ആസൂത്രിതമായി നീതിയും നിയമവും കൈയിലെടുത്ത് നടത്തിയ ഭീകര പ്രവര്‍ത്തനമായിരുന്നു അത്. ഞായറാഴ്ച നടന്ന സംഭവം മൂന്നാംപക്കം, യുവതിയുടെ ആത്മഹത്യക്കുറിപ്പ് കിട്ടിയപ്പോഴാണ് പുറംലോകമറിഞ്ഞത്. എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍, അവരുടെ പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് ഭീകര മര്‍ദ്ദനങ്ങള്‍ നടത്തിയത്. അതായത്, ഒരു സംഘടന പൂര്‍ണ്ണമായി ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇവിടെ, ഏതാനും പ്രതികളെ അറസ്റ്റു ചെയ്ത നടപടകള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിക്കാവുന്നതല്ല പൊലീസ് നടപടി.

മതമൗലിക ചിന്തകളുടെയും മതതീവ്ര വിശ്വാസത്തിന്റെയും പേരില്‍ രാജ്യവിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന സംഘടനകളേയും അവരെ സഹായിക്കുന്നവരേയും കണ്ടെത്തി, നിര്‍വീര്യമാക്കുന്ന നടപടി ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം തന്നെ, രഹസ്യമായും പരസ്യമായും അത്തരം ക്ഷുദ്ര ശക്തികള്‍ക്കു രാഷ്‌ട്രീയ അഭയവും സംരക്ഷണവും കൊടുക്കുന്നവരാണ് ഇത്തരം സംഭവങ്ങളിലെ യഥാര്‍ത്ഥ പ്രതികള്‍. അവര്‍ക്കു കിട്ടിയിരുന്ന അതിരുവിട്ട സഹായങ്ങളും സംരക്ഷണങ്ങളും എല്ലാ പരിധിയും ലംഘിച്ചപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പോലുള്ള സംഘടനകളെ നിരോധിച്ചത്. എന്നാല്‍ അത്തരം സംഘടനകളിലെ പ്രവര്‍ത്തകര്‍ രൂപവും ഘടനയും മാറ്റിയുള്ള പുതിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതുകണ്ടറിഞ്ഞ് പ്രതിരോധിക്കേണ്ട സംസ്ഥാന സര്‍ക്കാരും അവരെ നയിക്കുന്ന രാഷ്‌ട്രീയ കക്ഷികളും, അത്തരക്കാര്‍ക്ക് എല്ലാ രാഷ്‌ട്രീയ സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. അതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാക്കുന്നത്.

നിയമം കൈയിലെടുക്കാനും പോലീസിന്റെയും കോടതിയുടെയും നടപടികള്‍ സ്വയം ചെയ്യാനും മതാടിസ്ഥാനത്തലില്‍ സംഘടിക്കുന്ന രാഷ്‌ട്രീയ കക്ഷിക്ക് കഴിയുന്നത് ഈ സംരക്ഷണം കൊണ്ടു തന്നെയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഏതു വിധേനയും ജയിക്കാന്‍ ഭരണമുന്നണിയായ എല്‍ഡിഎഫ്, വിധ്വംസക ശക്തികളായ മതരാഷ്‌ട്രീയ കക്ഷികളോട് സഖ്യം കൂടുന്നതു കേരളം കണ്ടു. പ്രതിപക്ഷ കക്ഷിയായ യുഡിഎഫ്, പ്രവൃത്തിയും നയവും കൊണ്ട് ജനാധപത്യവിശ്വാസികളല്ലെന്ന് മതചിന്താടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന പാര്‍ട്ടിയോട് കൂട്ടുകൂടുകയും ചെയ്യുന്നു. ആ സഹചര്യത്തിലാണ് ഇത്തരം മതമൗലിക ശക്തികള്‍ക്ക് എന്തും ചെയ്യാനുള്ള കരുത്തുകിട്ടുന്നത്. നാലുവോട്ട് അനുകൂലമാക്കാന്‍വേണ്ടി, നാടിനെ നശിപ്പിക്കുന്നവരെ സഹായിക്കുന്ന ഈ നയത്തിനു പകരം, നാശകാരികളെ ഇല്ലാതാക്കാനുള്ള വഴിയാണ് ഭരിക്കുന്നവര്‍ തിരഞ്ഞെടുക്കേണ്ടത്. കൂത്തുപറമ്പിലെ മതവിചാരണയും മര്‍ദ്ദനവും യുവതിയുടെ ആത്മഹത്യയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍, രാഷ്‌ട്രീയ ലാഭനഷ്ടങ്ങള്‍ നോക്കാതെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

 

Tags: Koothuparamba incidentPinarayi Governmentmob attackPopular Front activistPolice inaction
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് പിണറായി സർക്കാർ പൂഴ്‌ത്തിയ പണം പത്തു ദിവസത്തിനകം കെട്ടിവയ്‌ക്കണം; ഉത്തരവിട്ട് ഹൈക്കോടതി

Kottayam

അതി ദാരിദ്ര്യമില്ലാത്ത ജില്ല പ്രഖ്യാപനം: പിണറായി സര്‍ക്കാരിന്‌റേത് കണ്‍കെട്ടു വിദ്യയെന്ന് ജി. ലിജിന്‍ ലാല്‍

Kerala

കാര്‍ഷിക കെടുതി: കേന്ദ്ര പദ്ധതി പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Kerala

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

തിരുവനന്തപുരത്ത് പള്ളിയിലേക്ക് പോയി കാണാതായ 60-കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി ; ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സ്ഫോടനം നടക്കും

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies