കൊച്ചി: കല്ലൂര്‍ക്കാട് എസ്ഐയെ കാറിടിപ്പിച്ച് കൊല ചെയ്യാന്‍ ശ്രമിച്ച കേസിലെ ഒന്നാംപ്രതി ഷെരീഫ് ഷംസുദ്ദീന്‍ മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങി. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.
ശനിയാഴ്ചയാണ് കേസിനാധാരമായ സംഭവം ഉണ്ടായത്.വാഹനപരിശോധനയ്‌ക്കിടെ എറണാകുളം കല്ലൂര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇ.എം.മുഹമ്മദിനെയാണ് പ്രതികള്‍ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചത്.
കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. വാഹനം പരിശോധിക്കാന്‍ ശ്രമിച്ച എസ് ഐയെ പ്രതികള്‍ ഇടിച്ചു തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ എസ് ഐ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: