World

1979 മുതല്‍ 46 വര്‍ഷങ്ങളില്‍ നേരിട്ടത് ഉപരോധം, വധശ്രമം, ആഭ്യന്തരകലാപം, യുദ്ധം….എല്ലാം നേരിട്ട ഖമേനി ഇസ്രയേല്‍ ബോംബിനെ അതിജീവിക്കുമോ?

46 വര്‍ഷങ്ങളോളം ഖമേനി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോഴും ഇറാന്‍റെ ചരിത്രം പഠിച്ച രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത് ആ ലക്ഷ്യം അത്ര എളുപ്പമല്ലെന്നാണ്. ജനധിപാത്യം വേണ്ടുവോളം അനുവദിച്ചിരുന്ന ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ചാണ് ഇറാന്‍ ഭരണം ഖമേനി പിടിച്ചെടുത്തത്. അന്ന് മുതല്‍ ഇറാന്‍ ഭരിച്ച ആയത്തൊള്ള ഖമേനിയുടെ ഭരണം അതിജീവിച്ചത് 46 വര്‍ഷങ്ങളുടെ വെല്ലുവിളികളെയാണ്.

Published by

ടെഹ് റാന്‍ :46 വര്‍ഷങ്ങളോളം ഖമേനി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോഴും ഇറാന്റെ ചരിത്രം പഠിച്ച രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നത് ആ ലക്ഷ്യം അത്ര എളുപ്പമല്ലെന്നാണ്. ജനധിപാത്യം വേണ്ടുവോളം അനുവദിച്ചിരുന്ന ഇറാനിലെ ഷാ ഭരണത്തെ അട്ടിമറിച്ചാണ് ഇറാന്‍ ഭരണം ഖമേനി പിടിച്ചെടുത്തത്. അന്ന് മുതല്‍ ഇറാന്‍ ഭരിച്ച ആയത്തൊള്ള ഖമേനിയുടെ ഭരണം അതിജീവിച്ചത് 46 വര്‍ഷങ്ങളുടെ വെല്ലുവിളികളെയാണ്.

നിസ്സാരമായിരുന്നില്ല ആ വെല്ലുവിളികള്‍. അതില്‍ യുഎസ് സഹായത്തോടെയുള്ള ഇറാഖുമായുള്ള യുദ്ധം, വധശ്രമം, അമേരിക്കന്‍ ഉപരോധം, മാഷ അമീനിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകലാപം….എന്നിങ്ങനെ വെല്ലുവിളികള്‍ ധാരാളമായിരുന്നു. പക്ഷെ അതിനെയെല്ലാം അതിവിദഗ്ധമായി ആയത്തൊള്ള ഖൊമേനി അതിജീവിച്ചു.

ഇറാഖ് നേതാവ് സദ്ദാം ഹുസൈനെതിരായുള്ള വര്‍ഷങ്ങള്‍ നീണ്ട ബീഭത്സമായ യുദ്ധം എളുപ്പമായിരുന്നില്ല. 1980 മുതല്‍ 1989 വരെ ഇറാനെതിരായ യുദ്ധത്തില്‍ രാസായുധങ്ങളും കൂട്ടക്കൊലയ്‌ക്കുതകുന്ന ആയുധങ്ങളും നല്‍കി അമേരിക്ക ഇറാഖിനൊപ്പം നിന്നു. പക്ഷെ ഒടുവില്‍ ഖമേനി ജയിച്ചു.

1981ല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന അലി ഖമേനി പ്രസംഗിക്കാന്‍ എത്തിയതായിരുന്നു. അലി ഖമേനിയുടെ മുന്‍പില്‍ ഒരു യുവാവ് സംഭാഷണം റെക്കോഡ് ചെയ്യാന്‍ ടേപ് റെക്കോഡര്‍ വെച്ചു. റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി. ഒരു മിനിറ്റിനു ശേഷം ടേപ് റെക്കോഡര്‍ ചിതറി. അതിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടി. അലി ഖൊമേനിയുടെ എതിരാളികളായ ഇറാനിലെ പോര്‍ഖന്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ നടത്തിയ വധശ്രമമായിരുന്നു അത്.  ഖമേനി കൊല്ലപ്പെട്ടുവെന്ന് എല്ലാവരും കരുതി. പക്ഷെ അതിനെയും അദ്ദേഹം അതിജീവിച്ചു.

2022ലെ മാഷ അമീനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക മതഭീകരതയ്‌ക്കെതിരെയും ആയത്തൊള്ള ഖമേനി ഭരണത്തിനെതിരെയും നടന്ന പ്രതിഷേധത്തില്‍ ഇറാന്‍ ഭരണം ആടിയുലഞ്ഞു. ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്ത മാഷ അമീനി കൊല്ലപ്പെട്ടതിന് ശേഷം സമരം അക്രമാസക്തമായി. അക്രമാസക്ത സമരമായിരുന്നു ഇറാനില്‍ നടന്നത്. ഈ സമരത്തിന് പിന്നില്‍ യുഎസും ഇസ്രയേലുമാണെന്ന് അലി ഖൊമേനി പറഞ്ഞു. ഇറാന്‍ ഭരണ കര്‍ത്താക്കള്‍ക്കിടയില്‍ പോലും രൂക്ഷമായ അഭിപ്രായഭിന്നതകള്‍ ഉണ്ടായി. ആയത്തൊള്ള ഖൊമേനിയുടെ ആധിപത്യം അവസാനിച്ചുവെന്ന് തോന്നിയതാണ്. ഹിജാബ് ഉപേക്ഷിച്ചും ഖുറാന്‍ കത്തിച്ചും നടത്തിയ അക്രമസമരത്തെ ആയത്തൊള്ള ഖമേനി അടിച്ചമര്‍ത്തി. ആ അക്രമസമരത്തില്‍ അലി ഖൊമേനിക്കെതിരെ സമരം ചെയ്ത 41 പേര്‍ കൊല്ലപ്പെട്ടു.  അതിനെയും ഖമേനി അതിജീവിച്ചു.

പക്ഷെ ആ ഖൊമേനിയ്‌ക്ക് ഇപ്പോള്‍ ഇസ്രയേല്‍ ബോംബിനെ നേരിടാന്‍ സാധിക്കുമോ? ആയത്തൊള്ള ഖമേനിയെ വധിച്ച് ഇറാന്‍ ഭരണം പുതിയ കരങ്ങളില്‍ ഏല്‍പിക്കുന്നതോടെ മധ്യേഷ്യ ശുദ്ധീകരിക്കപ്പെടുമെന്ന് ഇസ്രയേല്‍ വാദിക്കുന്നു. ഖമേനിയ്‌ക്ക് അതിജീവനത്തിനുള്ള എല്ലാ പഴുതുകളും അടച്ചാണ് ഇസ്രയേല്‍ നീങ്ങിയത്. സൈനികകേന്ദ്രം തകര്‍ത്തു, നതാന്‍സിലെ ആണവകേന്ദ്രം തകര്‍ത്തു, ഉന്നത സൈനികമേധാവികളെയും ഇന്‍റലിജന്‍സ് മേധാവികളെയും വധിച്ചു. മിസൈലുകള്‍ തൊടുക്കാനുള്ള മിസൈല്‍ വിക്ഷേപണവാഹനങ്ങളും മിസൈലുകള്‍ സൂക്ഷിച്ച ആയുധപ്പുരയും വരെ തകര്‍ത്തു. ഖൊമേനയ്‌ക്ക് ചുറ്റും രക്ഷാവലയം തീര്‍ക്കുമായിരുന്ന ഹെസ്ബുള്ളയുും ഹമാസും ഹൂതിയും ഇന്ന് നേതാക്കന്മാരും വഴികാട്ടാന്‍ സൈനിക മേധാവികളും യുദ്ധതന്ത്രജ്ഞരുമില്ലാത്ത വെറും റൗഡി സംഘങ്ങളായി മാറി. ഇവര്‍ക്ക് ഖമേനിയെ രക്ഷിക്കാനുള്ള കരുത്തില്ല. റഷ്യയാകട്ടെ ഉക്രൈനും നാസയ്‌ക്കും എതിരായ ഒരു വര്‍ഷത്തിലധികം നീണ്ട യുദ്ധത്തിന് ശേഷമുള്ള കിതപ്പിലാണ്. ചൈനയാകട്ടെ പരസ്യമായി ഒരു യുദ്ധത്തിലും പങ്കെടുക്കില്ല. അപ്പോള്‍ ഖമേനിയെ രക്ഷിക്കാന്‍ ഇനി ആരുമില്ലെന്നാണര്‍ത്ഥം. പക്ഷെ 46 വര്‍ഷത്തെ വെല്ലുവിളികള്‍ അതിജീവിച്ച് നിലനിന്ന ഖമേനിയെ വധിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇസ്രയേലിന് സാധിക്കുമോ? കൃത്യമായ ഉത്തരമില്ലാതെ ചോദ്യം അങ്ങിനെ നില്‍ക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക