Kerala

കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേശീയഗാന വിവാദം; അധ്യാപികയെ ശാസിച്ചത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ നേതൃത്വത്തില്‍

Published by

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ദേശീയഗാന വിവാദത്തില്‍ അധ്യാപികയെ ശാസിച്ചത് സപിഎം പാര്‍ട്ടി പത്രത്തിലെ ഉന്നത ജീവനക്കാരനു വേണ്ടി. ദേശീയ ഗാനത്തെ ബഹുമാനിക്കണമെന്ന് ഉപദേശിച്ചതിനാണ് അധ്യാപികയ്‌ക്ക് ശാസന ഏറ്റു വാങ്ങേണ്ടി വന്നത്.

വാഹനങ്ങളില്‍ പോകുന്ന കുട്ടികള്‍ ദേശീയഗാനം പാടുന്ന സമയത്ത് ആദരവ് അര്‍പ്പിക്കാതെ ക്ലാസില്‍ നിന്ന് ഇറങ്ങി ഓടുന്നത് പതിവാണ്. ഇത് തടഞ്ഞതാണ് വിഷയത്തിനു കാരണം. സ്‌കൂള്‍ വിടാന്‍ ബെല്ലടിച്ചാല്‍ ഉടനെ ദേശീയഗാനം പാടും. എന്നാല്‍ ഒരു വിഭാഗം കൂട്ടികള്‍ ആദരവ് അര്‍പ്പിക്കാതെ ഇറങ്ങി ഓടി. ഇത് അടുത്ത കാലത്തായി സ്ഥലം മാറി വന്ന അധ്യാപിക തടഞ്ഞു. ദേശീയഗാനം തീര്‍ന്നതോടെ ബസ് പോയി. ഇതോടെ ബസില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണവും നല്‍കി. ഇതില്‍ ദേശാഭിമാനിയിലെ ജീവനക്കാരന്റെ മകളും ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് കണ്ടത് ദേശാഭിമാനിയിലെ ജീവനക്കാരന്റെ മകള്‍ക്കു വേണ്ടി കഥ കെട്ടച്ചമക്കുകയായിരുന്നു. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടെന്നും ഏത്തമിടീപ്പിച്ചെന്നും കുട്ടികളെകൊണ്ട് പറയിപ്പിച്ചു. ഇതോടെ അധ്യാപികയ്‌ക്ക് എതിരെ നടപടിയായി. അടുത്ത കാലത്ത് സ്ഥലം മാറി വന്നതിനാല്‍ അധ്യാപികയ്‌ക്ക് സ്‌കൂളിലെ ചുറ്റുവട്ടങ്ങള്‍ അറിയില്ലായിരുന്നു. കുറ്റസമ്മതം നടത്തിപ്പിച്ച് അധ്യാപികയുടെ കയ്യില്‍ നിന്നും മാപ്പപേക്ഷ എഴുതി വാങ്ങിയ്‌ക്കുക മാത്രമല്ല കുട്ടികളോട് മാപ്പ് പറയാനും ആവശ്യപ്പെട്ടു. ദേശീയഗാനത്തെ ആദരിക്കാന്‍ പറഞ്ഞതിനു അധ്യാപികയ്‌ക്ക് സിപിഎമ്മിന്റെ ശിക്ഷ.

സിപിഎം നേതാവും ദേശാഭിമാനിയിലെ ജീവനക്കാരനുമായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തിലിരുന്നത്. സ്‌കൂളിനെ നിയന്ത്രിച്ചിരുന്നതും ഇയാളായിരുന്നു. എന്നാല്‍ സ്‌കൂള്‍ യൂണിഫോം വാങ്ങിയതുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. രക്ഷകര്‍ത്താക്കള്‍ പരാതിയുമായി വന്നതോടെ കമ്മറ്റിയില്‍ നിന്നും ഇയാളെ മാറ്റി നിര്‍ത്തി. ഇതോടെ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ അവസരം കിട്ടുമ്പോഴെല്ലാം ഇയാള്‍ രംഗത്തു വന്നിരുന്നു. ദേശീയഗാനത്തെ ആദരിക്കണമെന്ന് പറഞ്ഞതിന് അധ്യാപികയോടെ മാപ്പപേക്ഷ എഴുതി വാങ്ങിച്ചതിനു പിന്നിലും ഇതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക