ടെഹ് റാന്‍L നാല് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധം അതിന്റെ പാരമ്യത്തിലേക്ക് കടന്നതോടെ കീഴടങ്ങി ഇറാന്‍. സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ആണവനിര്‍വ്യാപനക്കരാറിലേക്ക് നീങ്ങാന്‍ തയ്യാറാണെന്നും ഇറാന്‍ അറബ് പ്രതിനിധികള്‍ വഴി ഇസ്രയേലിനും അമേരിക്കയ്‌ക്കും സന്ദേശം നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റിന് പിന്നാലെ അമേരിക്കയിലെ വാര്‍ത്ത ഏജന്‍സിയായ സിഎന്‍എന്നും ഇസ്രയേലുമായി യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷസ്കിയന്റെ പ്രസ്താവനയും പുറത്തുവിട്ടു. ഇങ്ങിനെ ഒരു സമാധാന ആവശ്യം ഉയര്‍ത്തുകയാണെങ്കില്‍ അത് ഇറാന്റെ സമ്പൂര്‍ണ്ണകീഴടങ്ങലാണെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാതെ ഇസ്രയേല്‍
പക്ഷെ ഇറാന്റെ ഈ സമാധാന അഭ്യര്‍ത്ഥനയോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതുകൂടി അറിഞ്ഞാലേ യുദ്ധത്തിന്റെ കരിനിഴല്‍ മധ്യേഷയില്‍ നിന്നും പൂര്‍ണ്ണായും ഒഴിഞ്ഞുപോയി എന്ന് പറയാനാവൂ.
യുദ്ധം തീരുമെന്ന് പ്രത്യാശ
ഇസ്രയേലുമായുള്ള യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഔദ്യോഗിക പ്രസ്താവന ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷസ്കിയനിലൂടെയാണ് ഇറാന്‍ പുറത്തുവിട്ടത്. അതുവരെ ഇസ്രയേലിനെതിരെ വെല്ലുവിളിയും യുദ്ധാഹ്വാനങ്ങളുമായി കളം നിറഞ്ഞിരുന്ന ആയത്തൊള്ള ഖൊമേനിയുടെ അസാന്നിധ്യം ഇറാന്റെ തോല്‍വിയുടെ പ്രതീകമായി മാറി. പകരം ഇറാന്റെ പ്രസിഡന്‍റാണ് ഇത്രയും നിര്‍ണ്ണായകമായ പ്രസ്താവന നടത്തിയത്. മാത്രമല്ല, കാനഡയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഏഴ് രാഷ്‌ട്രങ്ങളുടെ ജി7 യോഗത്തില്‍ എല്ലാ നേതാക്കളും ഒരേ സ്വരത്തില്‍ യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതും സമാധാനത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. ഇസ്രയേലിന്റെ ഭാഗത്ത് നിന്നും കൂടി സമാധാനം സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനം മാത്രമേ വരേണ്ടതുള്ളൂ.
സമൂഹമാധ്യമങ്ങളില്‍ ഇറാനെ വാഴ്‌ത്തിപ്പാടുന്ന മീഡിയവണ്‍ ചാനലിനെതിരെ വന്‍പരിഹാസങ്ങള്‍ ഉയര്‍ന്നുതുടങ്ങി.:
അയ്യോ പയ്യെ വീണാൽ മതി എന്നാൽ അല്ലെ നിന്റെ ഒക്കെ മോങ്ങൽ കണ്ടു ഞങ്ങൾക്ക് സന്തോഷിക്കാൻ പറ്റു 😂😂 pic.twitter.com/nhkniA8X8v
— 𝐌𝐎𝐍𝐊 𝐁𝐇𝐀𝐑𝐀𝐓𝐇 ® (@monkbharath) June 16, 2025
കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ വരെ ആക്രമിച്ച് മേല്‍ക്കൈ നേടിയ ഇസ്രയേല്‍ ഇനി ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖൊമേനിയെ വധിച്ചേക്കുമെന്ന പ്രസ്താവന ഇറക്കിയതോടെ ഇറാന്‍ ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആയത്തൊള്ള ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വിട്ടത് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ്. മാത്രമല്ല ഇറാന്‍ സൈന്യത്തിലെ ഉന്നതതലങ്ങളിലെ ഭിന്നതകളും മറനീക്കി പുറത്തുവന്നതോടെ കീഴടങ്ങുകയേ നിവൃത്തിയുള്ളൂ എന്ന സ്ഥിതിയില്‍ ഇറാന്‍ എത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇറാന്റെ ഉന്നത സൈനികമേധാവികളെ ഇസ്രയേലിന് വധിക്കാന്‍ സാധിച്ചതെന്നും വാര്‍ത്തയുണ്ട്. ഇതിനുമപ്പുറം മിസൈല്‍ തൊടുക്കാനുള്ള ഇറാന്റെ മിസൈല്‍ വിക്ഷേപണ വാഹനികളില്‍ 30 ശതമാനവും തകര്‍ത്തതായി ഇസ്രയേല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതോടെ മിസൈല്‍ തൊടുക്കാനുള്ള ശേഷി ഇറാന് നഷ്ടമായി. ഇറാന്റെ ചില യുദ്ധവിമാനങ്ങളും ഇസ്രയേല്‍ തിങ്കളാഴ്ച തകര്‍ത്തിട്ടിരുന്നു. ഇതെല്ലാം ഇറാനെ കൂടുതല്‍ ദുര്‍ബ്ബലമാക്കി.
ഇതോടെയാണ് യുഎസുമായും ഇസ്രയേലുമായും സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാന്‍ അവസാനമണിക്കൂറില്‍ പ്രഖ്യാപിച്ചത്. മാത്രമല്ല, ആണവായുധം നിര്‍മ്മിക്കാനായി യുറേനിയം സമ്പൂഷ്ടീകരിക്കാനുള്ള പദ്ധതിയില്‍ നിന്നും പിന്‍മാറാണെന്നും ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ അന്താരാഷ്‌ട്ര എണ്ണവിലയില്‍ നാല് ശതമാനമാണ് ഇടിവുണ്ടായത്. ഇത് ഇന്ത്യ ഉള്‍പ്പെടെ എണ്ണ ഇറക്കുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസവാര്‍ത്തയാണ്. മാത്രമല്ല, പശ്ചിമേഷ്യയില്‍ നിന്നും യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിയുന്നു എന്നതും ആശ്വാസമാണ്.
കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇസ്രയേലുമായി ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ മറ്റ് ജി7 രാജ്യങ്ങളും സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ആഗോള സമ്പദ്ഘടനയെ തകര്‍ക്കുമെന്നതിനാല്‍ ഇസ്രയേല്‍ ഇറാന്‍ യുദ്ധം അവസാനിപ്പിച്ചേ മതിയാവൂ എന്ന ജി7 യോഗത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും അഭിപ്രായപ്പെട്ടിരുന്നു. അതോടെ തന്നെ ഈ യുദ്ധം തിങ്കളാഴ്ച രാത്രിയോടെ അവസാനിക്കുമെന്ന് ഉറപ്പായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: