ടെഹ്റാൻ ; ഇസ്രായേൽ ആക്രമണം ഭയന്ന് ഒളിവിൽ പോയി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി . ഖമേനിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ജീവനും കൊണ്ട് ഖമേനിയും കുടുംബവും ഭൂഗർഭ ബങ്കറിലേക്ക് മാറിയത്.
ഖമേനി, മകൻ മൊജ്‌താബ ഉൾപ്പെടെയുള്ള കുടുബാംഗങ്ങളും വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്നാണ് ‘ഇറാൻ ഇന്റർനാഷനൽ’ റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച മഷാദ് നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഖമേനി രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ലെന്നുള്ള മുന്നറിയിപ്പാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ ഇറാനെതിരെ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമേനിയെ ഇല്ലാതാക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ ഇറാനിലെ യുറേനിയം സംമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കുന്നതിന് തീരുമാനമെടുക്കാൻ അവസാന അവസരം നൽകിയതാണെന്നും ഇറാൻ ഇന്റർനാഷനൽ അറിയിച്ചു.
ആയത്തുല്ല ഖമേനിയെ വധിക്കാനുള്ള ഇസ്രയേൽ പദ്ധതി കഴിഞ്ഞദിവസങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു തടഞ്ഞെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തങ്ങൾ ചെയ്യാനുള്ളത് ചെയ്തിരിക്കുമെന്നാണ് നെതന്യാഹുവിന്റെ നിലപാട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: