ഇസ്ലാമാബാദ് : ഇസ്രയേലുമായുള്ള യുദ്ധത്തിൽ തങ്ങൾക്കൊപ്പം പാകിസ്ഥാൻ നിൽക്കുമെന്ന ഇറാന്റെ വാദം തള്ളി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് . പാക്കിസ്ഥാൻ അത്തരത്തിൽ ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.ഇസ്രയേലിന്റെ ആണവശക്തിയിൽ ലോകരാജ്യങ്ങൾ ഭയപ്പെടണമെന്നും അതു രാജ്യാന്തര ആണവനിയമങ്ങൾ പാലിക്കുന്നവയല്ലെന്നും ഖ്വാജ മുഹമ്മദ് ആസിഫ് മുന്നറിയിപ്പും നൽകി.
ഇസ്രായേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്നയിരുന്നു ഇറാന്റെ പ്രസ്താവന . ‘‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേൽ ഇപ്പോൾ കാണിക്കുന്നതു പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല.’’– ആസിഫ് പറഞ്ഞു.
ഇസ്രയേൽ ആണവാക്രണത്തിന് മുതിർന്നാൽ പാക്കിസ്ഥാൻ തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ ഇസ്‍ലാമിക് റവല്യൂഷനറി ഗാർഡ് കോർ കമാൻഡറും ഇറാൻ ദേശീയ സുരക്ഷാ കൗൺസൽ അംഗവുമായ ജനറൽ മോസെൻ റിസെയ് പറഞ്ഞത്. ഇസ്രയേൽ ആണവായുധവുമായി ഇറാനെ ആക്രമിച്ചാൽ അവർക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാക്കിസ്ഥാൻ അറിയിച്ചെന്നാണ് റിസെയ് പറഞ്ഞത്.
അതേസമയം ഇസ്രായേലിനോട് മുട്ടിയാൽ പിടിച്ചു നിൽക്കാനാകില്ലെന്നും , തീർത്ത് കളയുമെന്നും ഉറപ്പുള്ളതു കൊണ്ടാണ് പാകിസ്ഥാൻ പിന്മാറുന്നതെന്നാണ് റിപ്പോർട്ടുകൾ . ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ തുർക്കിയെങ്കിലും സഹായിച്ചു. എന്നാൽ ഇസ്രായേലുമായുള്ള യുദ്ധത്തിൽ ആരും സഹായിക്കില്ലെന്നും പാകിസ്ഥാന് ബോധ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: