മുംബൈ : തുർക്കിയെ ബഹിഷ്ക്കരിക്കണമെന്ന നിലപാട് ആവർത്തിച്ച് നടൻ ആമിർ ഖാൻ . തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഭാര്യ എമിൻ എർദോഗനുമൊപ്പമുള്ള ആമിർ ഖാന്റെ ഫോട്ടോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . അതിനു പിന്നാലെ ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ആമീർ ഖാൻ തന്റെ നിലപാട് വ്യക്തമാക്കിയത് .
“തുർക്കി വളരെ തെറ്റായ ഒരു കാര്യമാണ് ചെയ്തത് അത് എല്ലാ ഇന്ത്യക്കാരെയും വേദനിപ്പിച്ചിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തുർക്കിയിൽ ഒരു ഭൂകമ്പം ഉണ്ടായി. അന്ന് അവരെ ആദ്യം സഹായിച്ചത് ഇന്ത്യൻ സർക്കാരാണ്. ആ സമയത്ത്, എർദോഗനെ കാണാൻ പോയപ്പോൾ എനിക്ക് അറിയില്ലായിരുന്നു, ഏഴ് വർഷത്തിന് ശേഷം അവർ നമ്മളോട് ഇത് ചെയ്യുമെന്ന് . ഒരു പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ സൗഹൃദത്തിന്റെ കൈ നീട്ടി അവരെ സഹായിച്ചു, എന്നിട്ട് ഇതാണ് അവർ ഞങ്ങളോട് ചെയ്യുന്നത്?”
ഒരു സെലിബ്രിറ്റിയും നടനും എന്ന നിലയിൽ, ഞാൻ മറ്റൊരു രാജ്യം സന്ദർശിക്കുമ്പോൾ രാജ്യത്തിന്റെ അംബാസഡറാണ്. അതിനാൽ ആരെങ്കിലും എന്നെ ചായ കുടിക്കാൻ ക്ഷണിക്കുമ്പോൾ വിസമ്മതിക്കുന്നത് ശരിയല്ല . ഇപ്പോൾ പ്രചരിക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ് ‘ – ആമീർഖാൻ പറയുന്നു.
തുർക്കി ബഹിഷ്‌കരിക്കാനും രാജ്യത്തേക്കുള്ള യാത്രാ പദ്ധതികൾ റദ്ദാക്കാനുമുള്ള ഇന്ത്യക്കാരുടെ തീരുമാനത്തെയും അദ്ദേഹം പിന്തുണച്ചു. “ വളരെ ശരിയായ കാര്യമാണത്. നമ്മൾ തുർക്കിയെ പിന്തുണയ്‌ക്കരുത്. നമ്മൾ അവരെ സഹായിച്ചിട്ടും, നമ്മുടെ സംഘർഷ സമയത്ത് അവർ പാകിസ്ഥാനെ പിന്തുണയ്‌ക്കുകയാണ്. അത് എങ്ങനെ ന്യായമാകും?”ആമീർ ഖാൻ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക