World

‘ഇറാനും ഇസ്രായേലും തമ്മിൽ ഉടൻ സമാധാനമുണ്ടാകും, ഇരു രാജ്യങ്ങളും ഒരു കരാറിൽ ഏർപ്പെടണം’ ; നിർദ്ദേശവുമായി ഡൊണാൾഡ് ട്രംപ്

എന്റെ ആദ്യ ഭരണകാലത്ത്, സെർബിയയും കൊസോവോയും നിരവധി പതിറ്റാണ്ടുകളായി തർക്കത്തിലായിരുന്നു, ഈ ദീർഘകാല സംഘർഷം യുദ്ധമായി മാറാൻ തയ്യാറായിരുന്നു. എന്നാൽ ഞാൻ അത് നിർത്തി

Published by

വാഷിംഗ്ടൺ: ഇറാനും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുപ്രധാന പ്രസ്താവന പുറത്ത്. ഇന്ത്യയും പാകിസ്ഥാനും ചെയ്തതുപോലെ ഇറാനും ഇസ്രായേലും ഒരു കരാറിൽ ഏർപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാധ്യമായാൽ ഇസ്രായേലും ഇറാനും തമ്മിൽ ഉടൻ സമാധാനമുണ്ടാകുമെന്നും ട്രംപ് , ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതി.

‘എന്റെ ആദ്യ ഭരണകാലത്ത്, സെർബിയയും കൊസോവോയും നിരവധി പതിറ്റാണ്ടുകളായി തർക്കത്തിലായിരുന്നു, ഈ ദീർഘകാല സംഘർഷം യുദ്ധമായി മാറാൻ തയ്യാറായിരുന്നു. എന്നാൽ ഞാൻ അത് നിർത്തി. ബൈഡൻ ചില മണ്ടൻ തീരുമാനങ്ങളിലൂടെ ദീർഘകാല സാധ്യതകളെ തകർത്തു, പക്ഷേ ഞാൻ അത് പരിഹരിച്ചു ‘-ട്രംപ് പറഞ്ഞു.

ഇതിനു പുറമെ മറ്റൊരു കേസ് ഈജിപ്തും എത്യോപ്യയും ആണ്. മനോഹരമായ നൈൽ നദിയിൽ ആഘാതം സൃഷ്ടിക്കുന്ന ഒരു ഭീമൻ അണക്കെട്ടിനെച്ചൊല്ലിയുള്ള അവരുടെ പോരാട്ടവും എന്റെ ഇടപെടൽ കാരണമാണ് കുറഞ്ഞത്.

അതുപോലെ ഇസ്രായേലും ഇറാനും തമ്മിൽ ഉടൻ സമാധാനമുണ്ടാകും. ഇതിനായി ഇപ്പോൾ നിരവധി ആലോചനകളും മീറ്റിംഗുകളും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക