ന്യൂദല്‍ഹി: ഹിസ്ബ് ഉത് തഹ്രീര്‍ (എച്ച് യു ടി) എന്ന നിരോധിത തീവ്രവാദസംഘടന മധ്യപ്രദേശിലെയും രാജസ്ഥാനിലെയും മുസ്ലീം യുവാക്കളെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഈ രണ്ട് സംസ്ഥാനങ്ങളിലെയും വിവിധ പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ.
മധ്യപ്രദേശിലെ ഭോപാലിലും രാജസ്ഥാനിലെ ജലാവറിലും വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയാണ്. എച്ച് യുടിയുടെയും അതിന്റെ അംഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. യുവാക്കളെ വലിയ തോതില്‍ മതമൗലികവാദികളാക്കുന്നുവെന്നാണ് ആരോപണം.
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ മരണം വിതയ്‌ക്കുന്ന തീവ്രവാദസംഘടനകളുടെ ശൃംഖല തകര്‍ക്കുന്നതിന്റെ ഭാഗമാണ് ഈ റെയ്ഡും. ഈ സംഘടനകള്‍ തീവ്രവാദികളാക്കാന്‍ പറ്റുന്ന സാഹചര്യങ്ങളുള്ള മുസ്ലിം യുവാക്കളെ മതമൗലികവാദികളാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ ഇന്ത്യയിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അക്രമങ്ങളില്‍ ഏര്‍പ്പെടാനാണ് ഈ സംഘടന യുവാക്കളോട് ആഹ്വാനം ചെയ്യുന്നതെന്ന് എന്‍ഐഎ പറയുന്നു. ശരിയത്ത് നിയമമനുസരിച്ച് ഒരു ഇസ്ലാമിക രാഷ്‌ട്രം കെട്ടിപ്പടുക്കുകയാണ് ഈ സംഘടന ലക്ഷ്യം വെയ്‌ക്കുന്നതെന്നും എന്‍ഐഎ പറയുന്നു. റെയ്ഡ് നടത്തിയ പ്രദേശങ്ങളിലെ യുവാക്കളില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്‌ക്ക് ലാബിലേക്കയയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക