ന്യൂദല്‍ഹി: രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സത്യനാരായണ നുവാൾ വളരെ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട വ്യക്തിയായിരുന്നു, പക്ഷേ ഇപ്പോൾ 4.6 ബില്യൺ ഡോളറിന്റെ (ഏകദേശം 39,000 കോടി രൂപ) ആസ്തിയുള്ള കമ്പനിയുടെ ഉടമയാണ്.പക്ഷെ ഇദ്ദേഹത്തിന്റെ കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രീസ് സ്ഥിതിചെയ്യുന്നത് മഹാരാഷ്‌ട്രയിലെ നാഗ് പൂരിലാണ്.
അതും ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയുടെ കരുത്തുറ്റ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന വിവിധ കമ്പനികളുടെ ഉടമ. ആ ആയുധങ്ങള്‍ ഏതൊക്കെയാണെന്നോ? രുദ്രാസ്ത്ര, നാഗാസ്ത്ര, പിനാക…..ഇനിയും പുതിയ ആയുധങ്ങളുടെ പണിപ്പുരയിലാണ് സത്യനാരായണ നുവാലിന്റെ ഉടസ്ഥതയിലുള്ള സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ.
ചെറിയ തുകയിൽ ബിസിനസ്സ് ആരംഭിച്ച് ഇപ്പോൾ കോടിക്കണക്കിന് ഡോളർ സ്വന്തമായുള്ള ബിസിനസുകാരുടെ നിരവധി വിജയഗാഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നിരുന്നാലും, ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയും ആ പ്രശ്നങ്ങളെ ഒരിക്കലും തന്റെ ബിസിനസ് വിജയം നേടാനുള്ള അഭിനിവേശത്തെ കെടുത്തിക്കളയാന്‍ അനുവദിക്കാതിരുന്ന ഒരാളെക്കുറിച്ചുള്ള ഒരു കഥ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്‌ബിഐ) നിന്ന് 60 ലക്ഷം രൂപ വായ്പയെടുത്ത് ‘സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ’ എന്ന പേരിൽ ഒരു ചെറിയ യൂണിറ്റ് സ്ഥാപിച്ചു.
സ്കൂള്‍ ഡ്രോപൗട്ട്, രണ്ട് ബിസിനസുകളില്‍ തോല്‍വി
പത്താംക്ലാസില്‍ വിജയിക്കാതെ പുറത്തുപോയ വിദ്യാര്‍ത്ഥിയാണെങ്കിലും എന്തും പഠിച്ചെടുക്കാനുള്ള കഴിവും ബിസിനസിലുള്ള ആവേശവുമാണ് സത്യനാരായണ്‍ നുവാലിനെ വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹം ആദ്യം ആരംഭിച്ച രണ്ട് ബിസിനസുകള്‍ വന്‍ പരാജയമായിരുന്നു. ആദ്യം മഷി നിര്‍മ്മാണ യൂണിറ്റാണ് ആരംഭിച്തത്. അത് പരാജയമായി. പിന്നീട് അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് ബിസിനസ് ആരംഭിച്ചു. അതും പരാജയമായി. ഇതോടെ അദ്ദേഹം രാജസ്ഥാന് പകരം മഹാരാഷ്‌ട്രയിലേക്ക് ചേക്കേറി. ബിസിനസുകാരുടെ പറുദീസയായ മഹാരാഷ്‌ട്രയില്‍ അദ്ദേഹം പുതിയ സ്വപ്നങ്ങള്‍ നെയ്യാന്‍ തുടങ്ങി.
മഹാരാഷ്‌ട്രയില്‍ പുതിയ തുടക്കം
കോൾ ഇന്ത്യ ലിമിറ്റഡിന് സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തായിരുന്നു തുടക്കം. ഈ സ്ഫോടകവസ്തു ബിസിനസിൽ നുവാൾ വിജയം നേടാൻ തുടങ്ങിയതിനുശേഷം, ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ഒരു കോടി രൂപ നിക്ഷേപിച്ചു. വലിയ നിക്ഷേപം ചെറിയ പ്ലാന്‍റിനെ ഒരു വലിയ നിർമ്മാണ കേന്ദ്രമായി വളരാൻ സഹായിച്ചു, ഒടുവിൽ 1996 ൽ, നുവാളിന്റെ കമ്പനിക്ക് പ്രതിവർഷം 6,000 ടൺ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള ലൈസൻസ് ലഭിച്ചു, ഇത് കമ്പനിയെ കുതിച്ചുയരാൻ സഹായിച്ചു.
കുടുംബ പശ്ചാത്തലം
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം വളരെ ചെറുപ്പം മുതൽ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു. കാരണം അദ്ദേഹത്തിന്റെ അച്ഛന്‍ ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പോറ്റാന്‍ കഷ്ടപ്പെട്ട വ്യക്തിയായിരുന്നു. മാത്രമല്ല, കുടുംബം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, പത്താം ക്ലാസ് പാസായതിനു ശേഷം സത്യനാരായണൻ നുവാളിന് പഠനം തുടരാൻ കഴിഞ്ഞില്ല.
19-ാം വയസ്സിൽ വിവാഹം
സ്വകാര്യമായി പറഞ്ഞാൽ, സത്യനാരായണൻ നുവാൾ 19-ാം വയസ്സിൽ വിവാഹിതനായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലത്ത്, വീട് വാടകയ്‌ക്കെടുക്കാൻ സത്യനാരായണന് മതിയായ പണമില്ലായിരുന്നു, അതിനാൽ ആ സമയത്ത് അദ്ദേഹം ഉപജീവനത്തിനായി പേനകൾ വിറ്റു നടന്നു.
സോളാര്‍ ഇന്ത്യ- നാഗാസ്ത്ര1, നാഗാസ്ത്ര2, രുദ്രാസ്ത്ര, പിനാക…പിറക്കുന്നയിടം
പിന്നീടാണ് ഇദ്ദേഹം പ്രതിരോധമേഖലയിലേക്ക് തിരിഞ്ഞത്. സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് ലഭിച്ചതോടെ പ്രതിരോധമേഖലയിലെ ബന്ധങ്ങള്‍ വളര്‍ന്നു. ഇതാണ് പിന്നീട് ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രതിരോധപദ്ധതിയിലേക്ക് നീങ്ങിയത്. ഇന്ന് അദ്ദേഹം നാഗാസ്ത്ര1, നാഗാസ്ത്ര2, രുദ്രാസ്ത്ര, ഡ്രോണുകള്‍ക്കാവശ്യമായ സ്ഫോടകവസ്തുക്കള്‍ നിറച്ച പേലോഡുകള്‍, ഷെല്ലുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇതോടെയാണ് കമ്പനി കുതിച്ചുവളര്‍ന്നത്.
പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇദ്ദേഹത്തിന്റെ കമ്പനികള്‍ നിര്‍മ്മിച്ച നാഗാസ്ത്ര എന്ന ലോയിറ്റര്‍ മ്യൂനിഷന്‍ വിഭാഗത്തില്‍പെട്ട ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. അത് വന്‍വിജയവുമായിരുന്നു. ഉയര്‍ന്ന കൃത്യതയോടെ ശത്രുപക്ഷത്ത് നാശം വിതയ്‌ക്കാന്‍ കഴിയുന്ന ഒരു മനുഷ്യന് താങ്ങാന്‍ കഴിയാവുന്ന ഭാരമുള്ള ഡ്രോണ്‍ ആണിത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡ്രോണ്‍ ആണിത്. ശത്രുപക്ഷത്തെ ലക്ഷ്യം നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ അതിന് ചുറ്റും പറക്കുകയും പിന്നീല്‍ ആ ലക്ഷ്യത്തിലേക്ക് പറന്നിറങ്ങി പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഡ്രോണ്‍ ആണിത്. അടയാളപ്പെടുത്തിയ ശത്രുസങ്കേതത്തില്‍ കൃത്യമായി പറന്നിറങ്ങാനുള്ള ശേഷി നല്‍കാന്‍ ഡ്രോണിനെ ജിപിഎസുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ കുറെക്കൂടി മെച്ചപ്പെട്ട നാഗാസ്ത്ര 2 ഉം ഈ കമ്പനി ഒരുക്കിക്കഴിഞ്ഞു. അടുത്ത തലമുറയില്‍പ്പെട്ട ലോയിറ്ററിംഗ് മ്യൂനിഷനാണ് നാഗാസ്ത്ര 2. എവിടെ നിന്നും തൊടുക്കാന്‍ സാധിക്കും. 25 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രുസങ്കേതത്തില്‍ ചെന്ന് രണ്ട് കിലോഗ്രാം വരെയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്താന്‍ നാഗാസ്ത്ര2ന് ശേഷിയുണ്ട്. കമ്മ്യൂണിക്കേഷന്‍ കണ്‍ട്രോള്‍, പേലോഡ്, തൊടുക്കാനുള്ള സംവിധാനം എന്നിവയെല്ലാം ചേര്‍ന്ന് വെറും 20 കിലോഗ്രാം മാത്രമേ ഭാരമുള്ളൂ എന്നതിനാല്‍ പട്ടാളക്കാര്‍ക്ക് മുതുകില്‍ ഒരു ബാക് പാക് പോലെ ചുമന്നു നടക്കാം.. അതുപോലെ 50 കിലോമീറ്റര്‍ വരെ അകലെയുള്ള ശത്രുരാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈനികരെ ശരിപ്പെടുത്താന്‍ കഴിയുന്ന രുദ്രാസ്ത്ര എന്ന ആധുനിക ഡ്രോണും സോളാര്‍ നിര്‍മ്മിക്കുകയും പരീക്ഷണം നടത്തി ഇന്ത്യന്‍ സേനയുടെ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്.
ഡിആര്‍ഡിഒ വികസിപ്പിച്ച പിനാക റോക്കറ്റ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മ്യുനീഷന്‍ ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യന്‍ സേനയ്‌ക്ക് വേണ്ടി നിര്‍മ്മിച്ചുനല്‍കുന്നുണ്ട്. പാകിസ്ഥാന്റെ മിസൈല്‍ ആക്രമണത്തെ തടയാന്‍ ഫലപ്രദേമായി സഹായിച്ചതാണ് പിനാക റോക്കറ്റ്. റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനമാണ് പിനാക. പിനാക ( ലിറ്റ്. ‘ ശിവന്റെ വില്ല് ‘ ) ഇന്ത്യയിൽ നിർമ്മിച്ചതും ഇന്ത്യൻ സൈന്യത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്തതുമായ ഒരു മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറാണ് . പിനാകയ്‌ക്ക് രണ്ട് പതിപ്പുകളുണ്ട്. ഒന്ന് മാർക്ക്-I എൻഹാൻസ്ഡ് . ഇതിന് 45 കിലോമീറ്റർ (28 മൈൽ) പരമാവധി ദൂരം വരെ പറന്നുചെല്ലാന്‍ കഴിയും. മാർക്ക്-II ER പതിപ്പിന് 90 കിലോമീറ്റർ (56 മൈൽ) വരെ പറക്കാനാവും. 44 സെക്കൻഡിനുള്ളിൽ ഒരു ലോഞ്ചറിൽ 12 HE പിനാക റോക്കറ്റുകൾ വെടിവയ്‌ക്കാനും കഴിയും . അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുനടക്കാന്‍ പാകത്തില്‍ പിനാക സംവിധാനത്തെ ഒരു ടട്ര ട്രക്കിൽ ഘടിപ്പിച്ചാണ് സൈന്യം ഉപയോഗിക്കുന്നത്. കാർഗിൽ യുദ്ധകാലത്ത് പിനാക പർവതശിഖരങ്ങളിലെ പാകിസ്ഥാൻ സ്ഥാനങ്ങൾ നിർവീര്യമാക്കുന്നതിൽ വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: