ബറേലി ; ബജ്‌റംഗ്ദളിനെ കേന്ദ്രസർക്കാർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎംസി മേധാവി മൗലാന തൗഖീർ റാസ ഖാൻ . മുസ്ലീങ്ങൾ നിയമം ലംഘിക്കില്ലെന്നും അവർ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നുമാണ് മൗലാന തൗഖീർ റാസ ഖാന്റെ വാദം. മുസ്ലീങ്ങൾ കൊല്ലപ്പെട്ടുവെന്ന രീതിയിൽ വ്യാജപ്രചാരണം നടത്തി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനു പിന്നാലെ മൗലാന തൗഖീർ റാസയെ പൊലീസ് വീട്ടുതടങ്കലിൽ ആക്കി.
കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും പ്രതിഷേധിക്കാൻ അനുമതി തേടി ഐഎംസി സിറ്റി മജിസ്‌ട്രേറ്റിന് ഒരു മെമ്മോറാണ്ടം നൽകിയിരുന്നു . പക്ഷേ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അത് അംഗീകരിച്ചില്ല. നഗരത്തിൽ സെക്ഷൻ 144 നിലവിലുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആൾക്കൂട്ടമോ റാലിയോ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.ഇന്ന് തന്നെ തടഞ്ഞെങ്കിലും രാജ്യത്തുടനീളം എല്ലാ ദിവസവും അറസ്റ്റ് ഉണ്ടാകുമെന്നാണ് മൗലാന തൗഖീർ റാസ ഖാന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: