എറണാകുളം: നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളെ പിടികൂടി. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുല്‍ത്താന്‍ , അനിത കാതൂണ്‍ എന്നിവരെയാണ് പിടികൂടിയത്.
മുര്‍ഷിദാബാദില്‍ നിന്ന് മൂന്ന് ട്രോളി ബാഗിലായിരുന്നു ഇവര്‍ കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടുകൂടി ഐലന്‍ഡ് എക്‌സ്പ്രസിലാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. പ്ലാറ്റ്ഫോമില്‍ കഞ്ചാവ് വാങ്ങാന്‍ ആളുകള്‍ വരുന്നത് കാത്തിരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്.സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫ്, ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച്, ഡാന്‍സാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ കുറെ നാളുകളായി കോച്ചില്‍ ഇത്തരത്തില്‍ വന്‍ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലുടനീളം പരിശോധനകള്‍ നടന്നതിന്റെ ഭാഗമായാണ് ഇന്നത്തെ പരിശോധനയും നടന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: