World

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണപ്രക്രിയ പൂര്‍ത്തിയായിരുന്നുവെന്നും ഒമ്പതോളം അണുബോംബുകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന അത്രയും സമ്പുഷ്ട യുറേനിയം ഇറാന്‍റെ കയ്യില്‍ ഉണ്ടായിരുന്നെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ യുറേനിയം ബാലിസ്റ്റിക് മിസൈലുകളില്‍ പിടിപ്പിച്ച് ഇസ്രയേലിലേക്ക് അയയ്ക്കാനുള്ള അവസാനഒരുക്കത്തിലായിരുന്നു ഇറാനിലെ ശാസ്ത്രജ്ഞരെന്നും ഇത് കണ്ടെത്തിയതോടെയാണ് അതിശക്തമായ ബോംബാക്രമണം ഇറാനെതിരെ നടത്തിയതെന്നും ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തി.

Published by

ടെല്‍ അവീവ് : ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണപ്രക്രിയ പൂര്‍ത്തിയായിരുന്നുവെന്നും ഒമ്പതോളം അണുബോംബുകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന അത്രയും സമ്പുഷ്ട യുറേനിയം ഇറാന്റെ കയ്യില്‍ ഉണ്ടായിരുന്നെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ യുറേനിയം ബാലിസ്റ്റിക് മിസൈലുകളില്‍ പിടിപ്പിച്ച് ഇസ്രയേലിലേക്ക് അയയ്‌ക്കാനുള്ള അവസാനഒരുക്കത്തിലായിരുന്നു ഇറാനിലെ ശാസ്ത്രജ്ഞരെന്നും ഇത് കണ്ടെത്തിയതോടെയാണ് അതിശക്തമായ ബോംബാക്രമണം ഇറാനെതിരെ നടത്തിയതെന്നും ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തി.

സമ്പുഷ്ടീകരിച്ച യുറേനിയം പിടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലില്‍ വീണാല്‍ തലമുറകളോളം അതിന്റെ പ്രത്യാഘാതം മാറാരോഗമായും മറ്റും അനുഭവിക്കേണ്ടിവരുമായിരുന്നു. ആണവ വികിരണം മൂലം വലിയ നാശനഷ്ടങ്ങളും ഉണ്ടാകുമായിരുന്നു. സമ്പുഷ്ടയുറേനിയം പിടിപ്പിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ഇസ്രയേലില്‍ വീണാല്‍ പിന്നെ ആ രാജ്യം തന്നെ ബാക്കിയുണ്ടാകുമായിരുന്നില്ല. ഇത് തകര്‍ക്കാന്‍ ഇസ്രയേല്‍ 200 യുദ്ധവിമാനങ്ങള്‍ അയച്ച് 100 മിസൈലുകള്‍ ഇറാനില്‍ വര്‍ഷിക്കുകയായിരുന്നു. പ്രധാനമായും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ആക്രമണ ലക്ഷ്യം.

വര്‍ഷങ്ങളായി ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദും സൈനികരഹസ്യങ്ങള്‍ ചോര്‍ത്തുന്ന അമനും (അമന്‍ എന്ന ഇസ്രയേല്‍ ചാരസംഘടനയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല) ചേര്‍ന്ന് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഇറാന്റെ ഏറ്റവും പുതിയ ആണവനീക്കം കണ്ടെത്തിയത്. ഇറാനുമായി ആണവനിര്‍വ്യാപനക്കരാര്‍ ഉണ്ടാക്കാന്‍ യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയായി ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇറാന്‍ പല കാരണങ്ങള്‍ പറഞ്ഞ് ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴും ഇറാന്റെ ഉള്ളില്‍ ബദ്ധശത്രുവായ ഇസ്രയേലിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള സമ്പൂഷ്ടീകരിച്ച യുറേനിയം തയ്യാറാക്കപ്പെടുകയും അത് ബാലിസ്റ്റിക് മിസൈലുകളില്‍ പിടിപ്പിക്കാനുള്ള അവസാന ശ്രമം നടക്കുകയുമായിരുന്നു. അതിനിടെയാണ് ഇസ്രയേലിന്റെ മൊസ്സാദ് ഇറാനുള്ളിലും ഇസ്രയേല്‍ പ്രതിരോധസേന പുറത്തുനിന്നും ഇറാന്റെ ആണവകേന്ദ്രം അപ്പാടെ തകര്‍ക്കുന്ന ആക്രമണം നടത്തിയത്. 200 യുദ്ധവിമാനങ്ങള്‍. ഇറാന്റെ ആണവപദ്ധതിയെ തന്നെ മുച്ചൂടും നശിപ്പിച്ച് ഇസ്രയേലിനെതിരെ ഉയരാന്‍ സാധ്യത ഉണ്ടായിരുന്ന ആണഴഭീഷണിയെ എന്നെന്നേയ്‌ക്കുമായി ഇല്ലായ്മ ചെയ്യുകയായിരുന്നു ഇസ്രയേല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക